യെമന്‍ ആക്രമണം: ഇന്ത്യക്കാര്‍ ആശുപത്രിയിലാണെന്നു വിദേശകാര്യ മന്ത്രാലയം

 

ന്യൂഡല്‍ഹി: യെമനില്‍ സൗദിയുടെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നു വിദേശകാര്യ മന്ത്രാലയം. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് എണ്ണ കള്ളക്കടത്തു നടത്തുന്നവരെ ലക്ഷ്യമാക്കി സൗദി വ്യോമാക്രമണം നടത്തിയത്. സൗദിയുടെ ആക്രമണത്തില്‍ തകര്‍ന്ന ബോട്ടിനുള്ളില്‍ 20 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ തന്നെ ഏഴു പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

യെമന്‍ തുറമുഖമായ ഹൊദെയ്ദാഹിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം ആദ്യ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നതാണ്. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഇതു തള്ളിക്കളഞ്ഞു.

Share this news

Leave a Reply

%d bloggers like this: