മുല്ലപ്പെരിയാര്‍: കരാര്‍ ലംഘിച്ച് രാത്രിയില്‍ സ്പില്‍വെയിലെ നാലുഷട്ടറുകള്‍ തുറന്നു

കുമളി: ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. അരയടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതനുസരിച്ച് സെക്കന്‍ഡില്‍ 800 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകും. ഇതിനിടെ, രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന ഉറപ്പ് തമിഴ്‌നാട് ലംഘിച്ചതായും ആരോപണമുണ്ട്.

ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നാല്‍ ഏതുനിമിഷവും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് തേനി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്്ടു ദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

ജലനിരപ്പ് 142 അടിയോട് അടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച തമിഴ്‌നാട് അണക്കെട്ടിന്റെ എട്ടു ഷട്ടറുകള്‍ തുറന്നിരുന്നു. കനത്ത മഴയത്ത് അണക്കെട്ട് സുപ്രീംകോടതി നിശ്ചയിച്ച സംഭരണശേഷിയായ 142 അടിയോടടുത്തിട്ടും വെള്ളം കൊണ്ടുപോകാതിരുന്നതും പിന്നീട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്ന് ഇടുക്കിയിലേക്കു വെള്ളം ഒഴുക്കിയതിലും കേരളം തമിഴ്‌നാടിനെയും കേന്ദ്രത്തെയും പ്രതിഷേധം അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: