കതിരൂര്‍ മനോജ് വധക്കേസ്,സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്

കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരി ആറിനും സിബിഐ ജയരാജന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ജയരാജന്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റും രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോചന സംബന്ധിച്ച് ജയരാജന് വ്യക്തമായ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചത്. ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തുന്നതിന് കൊലയാളി സംഘത്തെ നിയോഗിച്ചതിലും പ്രതികളിലൊരാള്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയതിലുമുള്ള പങ്ക് ചോദിച്ചറിയാനാണ് അന്വേഷണസംഘം പി.ജയരാജനെ വിളിപ്പിച്ചത്.
അതേസമയം, ജയരാജനെ അറസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

Share this news
%d bloggers like this: