അവധിക്ക് നാട്ടില്‍പോകണമെന്ന് പറഞ്ഞ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന് ആറര വര്‍ഷം തടവുശിക്ഷ

ലണ്ടന്‍: അവധിക്ക് നാട്ടില്‍ പോകണമെന്ന് പറഞ്ഞ ഭാര്യയെ കൊലപ്പെടുത്താന്‍ നോക്കിയ പ്രവാസിക്ക് ആറര വര്‍ഷം തടവുശിക്ഷ. ബ്രിട്ടണില്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ വംശജനാണ് നടപടി നേരിട്ടത്. ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യ തരുണയെ ഭര്‍ത്താവ് ഭരത് പട്ടേലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ദീപാവലി പലഹാരങ്ങള്‍ ഉണ്ടാക്കുകയായിരുന്ന ഭാര്യയെ പിന്നിലൂടെ എത്തിയ ഭരത് വൈന്‍ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റെങ്കിലും തരുണ ഗുരുതരാവസ്ഥ തരണം ചെയ്തു. ഇവര്‍ നോട്ടിങ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

നവംബര്‍ 18നായിരുന്നു സംഭവം. ലോഹ്‌ബോറഹ് സര്‍വകലാശാലയിലെ അക്കൗണ്ടന്റായി ജോലിനോക്കുകയാണ് ഭരത്. സംഭവ ദിവസം ഇത്തവണത്തെ ക്രിസ്തുമസ് അവധിയില്‍ തനിക്ക് നാട്ടില്‍ പോകണമെന്ന് തരുണ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ തരുണ നാട്ടില്‍ പോയാല്‍ താന്‍ മകളുടെ കാര്യങ്ങള്‍ നോക്കേണ്ടിവരുമെന്നും ജോലിത്തിരക്ക് ഇതിനായി മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഭരതിന്റെ നിലപാട്. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ അവസാനിച്ചത്.

Share this news

Leave a Reply

%d bloggers like this: