പോലീസില്‍ ചേരുന്നതിനുള്ള ക്ലാസില്‍ പങ്കെടുക്കാനെത്തിയ ദളിത് പെണ്‍കുട്ടി സഹപാഠികള്‍ കൂട്ടമാനഭംഗത്തിനിരയായി

കരിംനഗര്‍: പോലീസില്‍ ചേരുന്നതിനുള്ള പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ദൃശ്യങ്ങള്‍കാട്ടി പെണ്‍കുട്ടിയെ വീണ്ടും ദിവസങ്ങളോളം മാനഭംഗപ്പെടുത്തി. തെലങ്കാനയിലെ കരിംനഗറിലാണു സംഭവം.

പോലീസില്‍ ചേരാന്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയവരാണു പെണ്‍കുട്ടിയെ ആക്രമിച്ചതെന്നു പരാതിയില്‍ പറയുന്നു. വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും മുന്‍പരിചയമുള്ള പ്രതികള്‍ കുന്നില്‍ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഇതിനിടെ അപകടം മനസിലാക്കി ഒരു പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ ഒരാള്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഈ മാസം പത്തിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ജി. ശ്രീനിവാസ്, എം. അന്‍ജയ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അതേ ക്ലാസില്‍ പഠിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുശേഷമാണു പെണ്‍കുട്ടികള്‍ വിവരം വീട്ടിലറിയിക്കുന്നത്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതികളെ ആക്രമിച്ചു. തുടര്‍ന്നാണു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പീഡനം കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകരവും യുവാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: