ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് പീഡനം: പാസ്റ്റര്‍ക്ക് നാല്‍പ്പതു വര്‍ഷം കഠിന തടവ്

തൃശൂര്‍: ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് നാല്‍പ്പതു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം തടയുന്നതിനായുള്ള കേസില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ ശിക്ഷയാണ് ഇത്.

പീഡനത്തിനിരയായ കുട്ടിയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്.

പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലിലാണ് പള്ളിയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Share this news

Leave a Reply

%d bloggers like this: