സൗദിയില്‍ ഭീകര വനിത കൊല്ലപ്പെട്ടു…

ജിദ്ദ:  സൗദിയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദിയായ വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അല്ജൗവഫ് പ്രവിശ്യയിലാണ് ഏറ്റ് മുട്ടല്‍ നടന്നിരിക്കുന്നത്. ബനാന്‍ ഈസ ഹിലാല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒന്നര വര്‍ഷം മുമ്പ് രക്ഷിതാക്കളില്‍ നിന്ന് ഇവര്‍ ഒളിച്ചോടുകയായിരുന്നു. അറസ്റ്റിലായ ഭീകരന്‍ സുവൈലിം അല്‍ റുവൈലിയോടൊപ്പം തുടര്‍ന്ന് താമസിക്കുകയായിരുന്നു. ഇയാളെ സുരക്ഷാ സേന ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കിയിട്ടുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ദാലലീ ഗ്രാമത്തിലെ അല്മുസ്തഫ മസ്ജിദില്‍ വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ച സംഭവത്തില്‍ ഇയാള്‍ പ്രതിയാണ്. 2015 ഓഗസ്റ്റ് 6ന് അസീര്‍ സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് ആസ്ഥാനത്തെ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിലും ഇയാള്‍ക്കു പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ ഭടന്മാര്‍ക്കു നേരെ നിറയൊഴിക്കുന്നതിനിടെ ബനാന്‍ ഈസ ഹിലാലിന് ഗുരുതരമായി പരിക്കേറ്റു.

ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this news

Leave a Reply

%d bloggers like this: