സലാലയില്‍ ദാരുണമായി കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

അങ്കമാലി: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ്, ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യ ചിക്കുവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തുന്ന മൃതദേഹം കറുകുറ്റിയിലേക്കു കൊണ്ടുപോകും. പിന്നീട് കറുകുറ്റി കൃസ്തുരാജാശ്രമം പള്ളിയില്‍ സംസ്‌ക്കരിക്കും.

സലാലയിലെ ബാദര്‍ അല്‍ സാമാ ആശുപത്രിയില്‍ മൂന്നു വര്‍ഷമായി നഴ്‌സാണു ചിക്കു. ഭര്‍ത്താവ് ലിന്‍സന്‍ അഞ്ചു വര്‍ഷമായി ഇതേ ആശുപത്രിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ഇവരുടെ വിവാഹം. ചിക്കു നാലു മാസം ഗര്‍ഭിണിയാണ്. അങ്കമാലി കറുകുറ്റി തെക്കയില്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെയും സാബിയുടെയും മകളാണ് ചിക്കു.

ഒമാന്‍ സമയം ബുധനാഴ്ച രാത്രി 10.30നാണ് ചിക്കുവിനെ ആശുപത്രിക്കു സമീപത്തുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Share this news

Leave a Reply

%d bloggers like this: