ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിലും ന്യൂസിലന്‍ഡിലും ശക്തമായ ഭൂചലനം. ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ 7.3 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നു സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.

ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമിത്തരകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളതായാണു മുന്നറിയിപ്പ്. വടക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരകള്‍ അടിക്കാന്‍ തുടങ്ങിയതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി.

സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 2011 മാര്‍ച്ചിലുണ്ടായ വന്‍ ഭൂചലനവും സുനാമിയും ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം കാര്യമായ അപകടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടച്ചമുള്ളവ ഭൂചലനത്തില്‍ കുലുങ്ങി.സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://youtu.be/0BMLUIj3wLw
എ എം

Share this news

Leave a Reply

%d bloggers like this: