കേരള ബഡ്ജറ്റ് 2017: ജനക്ഷേമത്തിന് ഊന്നല്‍; കിഫ്ബിയില്‍ 25000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു; ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും

ശുചിത്വ മിഷന് 127 കോടി.

ആധുനിക അറവുശാല സ്ഥാപിക്കാന്‍ 100 കോടി.

മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി

ആധുനിക വൈദ്യുത ശ്മശാനത്തിന് 100 കോടി

മണ്ണ് ജല സംരക്ഷണത്തിന് 150 കോടി

ചെറുകിട ജലസ്രോതസ്സുകള്‍ക്ക് 250 കോടി

മികച്ച സാന്ത്വന പരിചരണത്തിന് മുഹമ്മ പഞ്ചായത്തിലെ സി.കെ.വാസുവിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തും

കിഫ്ബിയില്‍ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2000 കോടി രൂപ അനുവദിക്കും

ആയിരത്തില്‍പരം കോടി രൂപ രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും

ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാക്കാന്‍ നടപടി സ്വീകരിക്കും

പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് ഉറപ്പാക്കും.

മെഡിക്കല്‍ കോളെജുകളിലെ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താന്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍ കോളെജില്‍ 2575 തസ്തികകളും 45 മെഡിക്കല്‍ അധ്യാപകരുടെ തസ്തികകളും

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ യഥാര്‍ത്ഥ വിലയുടെ 10 ശതമാനത്തിന് നല്‍കും

200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ അടക്കം ഏഴ് വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും

ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിക്കാന്‍ 500 കോടി

ഒരു സ്‌കൂളിന് പരമാവധി 3 കോടി

ഭവനരഹിതര്‍ക്കുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കും

ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും

അഞ്ച് വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മിക്കാന്‍ ചെലവഴിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തല്‍

ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് അനിവാര്യം

സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് സംസ്ഥാന വിഹിതമായി 100 കോടി

അമൃത്പദ്ധതിക്ക് 150 കോടി

60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍

എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി

അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ പ്രത്യേക സര്‍വേ നടത്തും. കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കും

സര്‍ക്കസ് കലാകാരന്മാര്‍ക്ക് ആശ്രയ മാതൃകയില്‍ സംരക്ഷണത്തിനായി 1 കോടി

200 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍. ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

കാഴ്ചക്കുറവ്, ചലനശേഷി ഇല്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് ഇന്‍ഷൂറന്‍സ്

റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കും . ഇതിനായി 100 കോടി

നെല്ലുസംരക്ഷണത്തിന് 700 കോടി

പിന്നോക്ക വിഭാഗക്കാര്‍ക്ക് 2600 കോടി

ബാര്‍ബര്‍ ഷോപ്പ് പരിഷ്‌കരണത്തിന് 2.7 കോടി

കാര്‍ഷിക മേഖലാ അടങ്കല്‍ 2106 കോടി

നാളികേര വികസനത്തിന് 45 കോടി

വയനാട് പ്രത്യേക പാക്കേജിനായി 19 കോടി

കാസര്‍ഗോഡ് പ്രത്യേക പാക്കേജിനായി 90 കോടി

റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി വില 500 കോടി

കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി

തീരദേശ വികസനത്തിന് 216 കോടി

മത്സ്യത്തൊഴിലാളി വികസനത്തിന് 150 കോടി

സങ്കരയിനം പശുക്കളുടെ വ്യാപനം ഉറപ്പാക്കും. ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 1100 രൂപയാക്കി; ക്ഷീരമേഖലയില്‍ 97 കോടി

ഉള്‍നാടന്‍ മല്‍സ്യമേഖലയ്ക്ക് 49 കോടി രൂപ. പഞ്ഞമാസ സമാശ്വാസപദ്ധതിക്ക് ആവശ്യമായ പണം ഉറപ്പാക്കും.

ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കല്‍ 1375 കോടി രൂപ.

അക്ഷയ കേന്ദ്രങ്ങളില്‍ വൈഫൈ സൗകര്യം. സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കും.

കെഎസ്ഇബി ശൃംഖലയ്ക്ക് സമാന്തരമായി കെ ഫോണ്‍ എന്ന ഫൈബര്‍ഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം. മറ്റുളളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി.

റബ്‌കോ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കും.

കേരള സഹകരണ ബാങ്ക് രൂപീകരിക്കും.

20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും.

സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

കൈത്തറി രംഗത്ത് അസംസ്‌കൃത ഉല്‍പന്നങ്ങള്‍ വാങ്ങാനായി 11 കോടി രൂപ

രണ്ടു ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും. സബ്‌സിഡിക്കായി 47 കോടി രൂപ.

കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതോടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ ജോലി ഉറപ്പാക്കാനാകും.

കയര്‍ മാട്രസ് ഡിവിഷന് രൂപ നല്‍കും. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും.

201718 ല്‍ നൂറു ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും. ഇതിനായി 123 കോടി രൂപ.

കാര്‍ഷിക മേഖലയ്ക്ക് 2100 കോടി രൂപ. മൃഗസംരക്ഷണത്തിന് 308 കോടി. ക്ഷീരമേഖലയ്ക്കു 98 കോടി

തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ. തുറമുഖ നവീകരണത്തിന് 39 കോടി.

മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും.

പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി.

201718 ല്‍ വിവിധ റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് 1350 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്തെ റോഡുകള്‍ മെച്ചപ്പെടുത്താനായി 5ു വര്‍ഷത്തിനകം അര ലക്ഷം കോടി നിക്ഷേപം ഉറപ്പാക്കും. ദേശീയപാത വികസനത്തിന് കിഫ്ബി 6500 കോടി നല്‍കും.

പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കും.

630 കിലോമീറ്റര്‍ ദൂരത്തില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയില്‍ ഒന്‍പതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും. ഇതിനായി പ്രവാസികളില്‍ നിന്ന് ബോണ്ട് സമാഹരിക്കും.

1267 കിലോമീറ്റര്‍ മലയോര ഹൈവെയ്ക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. മലയോര ഹൈവേയ്ക്കായി കിഫ്ബി 3,500 കോടി ചെലവഴിക്കും.

ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധനയ്ക്കു വിധേയമാക്കും.

കിന്‍ഫ്രയ്ക്ക് 111 കോടി രൂപ വകയിരുത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്താന്‍ സമയബന്ധിത പദ്ധതികള്‍ നടപ്പാക്കും.

കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് കിഫ്ബി 100 കോടി രൂപ ചെലവഴിക്കും.

ഇടമലക്കുടി പഞ്ചായത്തില്‍ സ്‌കൂള്‍ അനുവദിക്കും.

യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ.

കശുവണ്ടി ഫാക്ടറികള്‍ക്ക് 42 കോടി,കശുമാവ് കൃഷി വ്യാപനത്തിന് 6.5 കോടി

സ്‌കൂള്‍ യൂണിഫോമുകള്‍ കൈത്തറി മേഖലയില്‍ നിന്ന് വാങ്ങും

ടെക്‌നോളജി ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് 10 കോടി

12 ഹാര്‍ഡ് വെയര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും

ഉച്ചഭക്ഷണ പദ്ധതിക്കായി 640 കോടി

ഐടി അറ്റ് സ്‌കൂളിന് 32 കോടി

ഏറ്റവും നല്ല സര്‍വകലാശാലയ്ക്കായുള്ള അവാര്‍ഡിനായി 6 കോടി

വിദ്യാഭ്യാസ ലോണുകള്‍ തിരിച്ചടയ്ക്കാനായി സര്‍ക്കാര്‍ സഹായം

സര്‍വകലാശാലകള്‍ക്ക് 381 കോടി

വന്‍കിട പ്രൊജക്ടുകള്‍ക്ക് 1552 കോടി

നിലവിലെ പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ 140 കോടി, ജപ്പാന്‍ പദ്ധതിക്കായി 70 കോടി

കെഎസ്ആര്‍ടിസി നവീകരണത്തിന് 3000 കോടി

ഗ്രാമീണ മേഖലയിലെ പ്രസരണ ശൃംഖല നവീകരണത്തിന് 250 കോടി

നഗരമേഖലയിലെ പ്രസരണ ശൃംഖല നവീകരണത്തിന് 300 കോടി

വൈദ്യുതി വകുപ്പിന്റെ പദ്ധതി അടങ്കല്‍ 1565 കോടി

മാര്‍ച്ച് 31 ന് മുമ്പ് എല്ലാ വീടുകളും വൈദ്യുതീകരിക്കും. ഇതിനായി 124 കോടി

എന്‍ജിനയറിംഗ് കോളേജുകള്‍ക്ക് 45.5 കോടി പോളിടെക്‌നിക്കുകള്‍ക്ക് 25 ഐടിഐകള്‍ക്ക് 10.5 കോടി

മൂല്യവര്‍ദ്ധിത നികുതി നിയമത്തില്‍ ആംനസ്റ്റി സ്‌കീമുകള്‍

തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ റവന്യൂ ഡിവിഷന്‍കൂടി

ട്രഷറി നവീകരണത്തിന് 21 കോടി രൂപ

പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണിവികസനത്തിനും 18 കോടി രൂപ

ഒ.എന്‍.വി. സ്മാരക സാംസ്‌കാരികസമു ച്ചയ ത്തിന് 2 കോടി രൂപ

ഫോറസ്റ്റ് പ്ലാന്റേഷനുകളുടെയും പശ്ചാ ത്തലസൗകര്യങ്ങളുടെയും വികസനത്തിന് 25 കോടി രൂപ

സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍. അടങ്കല്‍ 13,400 കോടിരൂപ

കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തല്‍

ജന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചു.

അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണ ത്തിനും പുനരധിവാസ ത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ.

Share this news

Leave a Reply

%d bloggers like this: