മകനെയും മകളെയും അമ്മ വിവാഹം കഴിച്ചു, മകള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

 

സ്വന്തം അമ്മയെ വിവാഹം കഴിച്ചതിന് 26കാരിയായ മകള്‍ക്ക് കോടതി 10 വര്‍ഷം തടവ് വിധിച്ചു. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നത് 10വര്‍ഷത്തെ നല്ല നടപ്പായി കോടതി ചുരുക്കി. കുറ്റക്കാരിയായ അമ്മക്കെതിരെയുള്ള വിചാരണ ജനുവരിയില്‍ തുടങ്ങും. യുഎസ്സിലെ ഒക്ലഹോമയിലാണ് അമ്മ തന്റെ മകളെയും മകനെയും വിവാഹം കഴിച്ച അപൂര്‍വ്വ സംഭവം അരങ്ങേറിയത്. 44 കാരിയായ പട്രീഷ്യ സ്പാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് 26കാരിയായ തന്റെ മകള്‍ മിസ്റ്റി സ്പാന്നിനെ വിവാഹം കഴിക്കുന്നത്. മിസ്റ്റി സ്പാന്നിനെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട് പട്രീഷ്യയ്ക്ക്. മൂന്ന് കുട്ടികളുടെയും രക്ഷാകര്‍തൃ ചുമതല വളരെ നേരത്തെ തന്നെ പട്രീഷ്യയ്ക്ക നഷ്ടമായിരുന്നു. അന്ന് മുതല്‍ മുത്തശ്ശിയാണ് ഈ മൂന്ന് കുട്ടികളെയും ദത്തെടുത്ത് വളര്‍ത്തിയത്.

ഏതാനും വര്‍ഷം മുമ്പ് വരെ പട്രീഷ്യയുടെ സാന്നിധ്യം മൂവരുടെയും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 2014ല്‍ മിസ്റ്റിയും പട്രീഷ്യയും പരസ്പരം കാണുകയും പുതിയ തലത്തിലേക്ക് ബന്ധം വളരുകയുമായിരുന്നു. മക്കളുടെ രക്ഷാകര്‍തൃ സ്ഥാനം പട്രീഷ്യ ഉപേക്ഷിച്ചതും മുത്തശ്ശി ദത്തെടുത്തതും എന്തിനെന്ന കാര്യം വ്യക്തമല്ല.

വിവാഹത്തിന് മുമ്പ് പട്രീഷ്യയുടെ യതാര്‍ഥ പേര് പട്രീ ഷ്യ ആന്‍ ക്ലെയ്ടണ്‍ എന്നായിരുന്നു. അടുത്തിടെയാണ് പേര് പട്രീഷ്യ സ്പാന്‍ എന്നാക്കി മാറ്റിയത്. മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരിനൊപ്പം തന്റെ പേരിന്റെ അംശം ഇല്ലാത്തതു കൊണ്ട് മകളെ താന്‍ വിവാഹം ചെയ്യുന്നത് നിയമ വിരുദ്ധമല്ലെന്നാണ് കരുതിയതെന്നാണ് പട്രീഷ്യ കോടതിയെ അറിയിച്ചത്.

വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് അമ്മ പട്രീഷ്യ തെറ്റിദ്ധരിപ്പിച്ചെന്ന് മിസ്റ്റി ആരോപിക്കുന്നു. അഭിഭാഷകരെ കണ്ട് വിവാഹം നിയമവിരുദ്ധമല്ലെന്ന് പറഞ്ഞ അമ്മയുടെ ഉറപ്പിലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചതെന്നും മിസ്റ്റി കോടതിയെ ബോധിപ്പിച്ചു.

രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്ലഹോമയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കേസില്‍ പത്ത് വര്‍ഷം തടവ് മിസ്റ്റിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിക്കേണ്ടതില്ല. ഒക്ലഹോമയിലെ പ്രത്യേക നിയമ പ്രകാരം രണ്ട് വര്‍ഷം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി കോടതിയില്‍ പിഴയടച്ച് നല്ല നടപ്പാവാം. ഈ നല്ല നടപ്പ് കാലാവധി വിജയകരമായി പൂര്‍ത്തിയായാല്‍ ശിക്ഷ റദ്ദാക്കപ്പെട്ടതായി കോടതി പ്രഖ്യാപിക്കും. 2008ല്‍ പട്രീഷ്യ 18കാരനായ തന്റെ മകനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ അമ്മയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞ മകന്‍ ഈ വിവാഹം റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: