ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഭൂചലനം: മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

 

ഇറാന്‍-ഇറാഖ് അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 1800 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. മരണസംഖ്യ 300 കടന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.

ഇറാഖ് നഗരമായ ഹാലബ്ജയിലാണ് ഇന്നലെ രാത്രിയോടെ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മരിച്ചവരിലേറെയും ഇറാന്‍ സ്വദേശികളാണ്. നിരവധി കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ ഭൂചലനത്തെക്കുറിച്ച് നേരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പല ഗ്രാമങ്ങളിലും വൈദ്യുതിവിതരണവും ടെലഫോണ്‍ ബന്ധവും തകരാറിലായി.

ഇറാഖ് തലസ്ഥാനനഗരിയായ ബാഗ്ദാദില്‍ നിന്ന് 240 കിലോമിറ്റര്‍ അകലെയുള്ള ഹാലബ്ജയിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഇറാഖിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്താന്‍, കുവൈത്ത്, തുര്‍ക്കി, രാജ്യങ്ങളെയും ബാധിച്ചു. സുരക്ഷാസേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: