നെടുമ്പാശ്ശേരിയില്‍ വിമാനം കാനയില്‍ വീണ സംഭവം : അപകടം വനിതാ പൈലറ്റിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2017 സെപ്റ്റംബര്‍ 2 നു അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തകരാറു സംഭവിച്ചതിനു കാരണം പ്രധാന പൈലറ്റ് എന്ന് അന്വേഷണ സമിതി കണ്ടെത്തി. തന്നെക്കാള്‍ 30 വയസ് കുറഞ്ഞ സഹ പൈലറ്റായ വനിത അപകടം സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയിട്ടും പ്രധാന പൈലറ്റ് ഇത് അവഗണിച്ചെന്നാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

2017 സെപ്റ്റംബര്‍ രണ്ടിനായിരുന്നു വിമാനം ടാക്സി വേയില്‍ നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയായപ്പോഴാണ് യഥാര്‍ത്ഥ കാരണം വെളിവായത്. അപകടത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും, വിമാനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: