കാസര്‍ഗോഡ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത് മാരക പനിയെന്നു റിപ്പോര്‍ട്ട്. രണ്ടു കുട്ടികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചതിന് പിന്നാലെ അടുത്ത് ഇടപഴകിയവര്‍ക്കും പനി; ലക്ഷണങ്ങളോടെ നിരവധി പേര്‍ നിരീക്ഷണത്തില്‍

ബദിയുടുക്ക : കാസര്‍കോട് ബദിയടുക്ക പഞ്ചായത്തിലെ കന്യപ്പാടിയിലുണ്ടായ പനിയുടെ ലക്ഷണങ്ങളോടുകൂടിയുള്ള മരണങ്ങളുടെ കാരണമെന്തെന്ന് സ്ഥിരീകരണമായില്ല. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാത്ത തരത്തിലുള്ള പനിയാണ് കന്യപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയതെന്ന പ്രാഥമിക നിഗമനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ടെങ്കിലും, പനിയ്ക്കു പിന്നിലെ കാരണമെന്തെന്നറിയാത്തതിന്റെ ആശങ്കയിലാണ് പ്രദേശവാസികള്‍.

ഇവിടെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ പനി ലക്ഷണങ്ങളോടെ മരണപെട്ടു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്കും പനി ആരംഭിച്ചയാണ് റിപ്പോര്‍ട്ട്. കുട്ടികളോട് നേരിട്ട് ബന്ധം പുലര്‍ത്തിയവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് മെഡിക്കല്‍ സംഘം. കുട്ടികളുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: