സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

മാനന്തവാടി : ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിലയുറപ്പിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. രാവിലെ ആറരയോടെ പള്ളിയില്‍ കുര്‍ബാനയക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത് എന്നാണ് സിസ്റ്റര്‍ പോലീസിനോട് പറഞ്ഞത്. വെള്ളമുണ്ട പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് വാതില് തുറന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

മഠത്തിന് സമീപത്തെ പള്ളിയില്‍ കുര്‍ബാനയക്ക് പോവാതിരിക്കാന്‍ വേണ്ടിയാണ് വാതില്‍ പൂട്ടിയിട്ടതെന്നെന്ന് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാന്‍ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു. സിസ്റ്ററുടെ പരാതിയില്‍ സംഭവത്തില്‍ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പോലീസ് പറഞ്ഞു. സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ആഴ്ച്ച വാര്‍ത്തയുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: