2019 -ൽ അയർലൻഡിലെ വിവിധ ആശുപത്രികളിലായി ആയിരത്തോളം ആശുപത്രി ജീവനക്കാർ രോഗികളുടെ ആക്രമണത്തിന് വിധേയരായി. അതിൽ 726 തവണയും നഴ്സുമാരാണ് ആക്രമണത്തിനിരയായത്.
2018-യിൽ ആക്രമണത്തിനിരയായ ആശുപത്രി ജീവനക്കാരുടെ എണ്ണം 948 ആയിരുന്നു.സിൻഫിൻ പാർട്ടിയുടെ ഹെൽത്ത് വക്താവ് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തു വന്നത് .
അയർലൻഡ് ഈസ്റ്റ് ഹോസ്പിറ്റൽ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികൾ ആണ് ഇതിൽ കൂടുതൽ തവണയും അക്രമസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ഈ ഗ്രൂപ്പിന് കീഴിൽ ആണ് മാറ്റർ ഹോസ്പിറ്റലും, സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലും, ഔർ ലേഡി ഹോസ്പിറ്റൽ നാവനും, വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലും ഉൾപ്പെടുന്നത്. താഴെ പറയുന്നതാണ് വിവിധ ഹോസ്പിറ്റൽ ഗ്രൂപ്പുകളുടെ കീഴിൽ നടന്ന അക്രമ സംഭവങ്ങളുടെ കൃത്യമായ കണക്ക്
- RCSI Hospitals Group – 180 assaults
- Dublin Midlands Hospital Group – 161
- Ireland East Hospital Group – 244
- South/South West Hospital Group – 166
- Saolta University Health Care Group – 216
- University of Limerick Hospital Group – 131
സംഭവത്തോട് പ്രതികരിച്ച ഐ എൻ എം ഒ വക്താവ് കണക്കുകൾ മഞ്ഞുമലയുടെ തുമ്പു മാത്രമാണെന്നും പോർട്ട് ചെയ്യപ്പെടാത്ത അക്രമസംഭവങ്ങൾ നൂറുകണക്കിന് വേറെ ഉണ്ടാകുമെന്ന് അഭിപ്രായപെട്ടു. ഓരോ ആക്രമണം നടക്കുമ്പോഴും എക്സ്ട്രാ പേപ്പർ വർക്കുകൾ ചെയ്യേണ്ടിവരുന്നുവെന്നും സമയക്കുറവ് കൊണ്ട് പലരും ചെറിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതെ വിടുന്ന സാഹചര്യവും നിലവിലുണ്ട് എന്നും ഐ എൻ എം ഒ വക്താവ് വെളിപ്പെടുത്തി. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് സമയവും വാർഡുകളിലെ തിരക്കും ഷോർട്ട് സ്റ്റാഫും എല്ലാം അക്രമണത്തിന് ഹേതുവാകുന്നു എന്നും ഐഎംഒ വക്താവ് വെളിപ്പെടുത്തി. കൂടുതൽ സ്റ്റാഫുകളെ ആശുപത്രിയിൽ ഉൾപ്പെടുത്തിയാൽ തന്നെ അക്രമസംഭവങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും വക്താവ് പറഞ്ഞു.