കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അത്യാവശ്യ സ്ഥലങ്ങളിൽ മാത്രം ജോലി ചെയ്യാനും, അർപ്പണ ബോധമുള്ള ജീവനക്കാരെ കൂടുതലായി പരിഗണിക്കാനും ഉൾപ്പടെയുള്ള
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുചെലവ് പരിഷ്കരണ മന്ത്രി പാസ്ചൽ ഡൊനോഹോ വെള്ളിയാഴ്ച പുറപ്പെടുവിച്ചു.
സൈറ്റിൽ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവരുടെ ഓർഗനൈസേഷനുകൾ കരുതുന്ന സന്ദർഭങ്ങളിൽ മാത്രമേ പബ്ലിക് സർവീസ് സ്റ്റാഫ് അവരുടെ പരമ്പരാഗത തൊഴിലിടത്തിൽ പ്രവർത്തിക്കാവു എന്ന് മാനേജർമാർക്കുള്ള പുതിയ ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിലൂടെ സർക്കാർ ആവശ്യപ്പെട്ടു.
അതുപോലെ തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്ന എല്ലാ ജീവനക്കാരും ഇത് തുടരണമെന്ന നിർദ്ദേശവും വകുപ്പ് തൊഴിലുടമകൾക്ക് നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തി.
ജീവനക്കാർ സൈറ്റിൽ പ്രവർത്തിക്കണമെങ്കിൽ അവർ ജോലിസ്ഥലത്ത് ഉണ്ടായിരിക്കേണ്ടതാണെങ്കിൽ കൂടി അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുന്നതിനും സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തുന്നതിനും മാർച്ച് 24-ലെ പ്രധാനമന്ത്രിയുടെ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനുയോജ്യമായ ഒരു ക്രമീകരണം എർപ്പെടുത്താനുള്ള എല്ലാ വഴികളും ബന്ധപ്പെട്ടവർ ആലോചിക്കണം. നിർണായക സേവന ആവശ്യകത വർദ്ധിച്ചുവരുന്നതിനാൽ സ്ഥാപനത്തിനകത്തും പുറത്തും വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തൊഴിലുടമകൾ ആരായണം.
ജീവനക്കാർക്ക് വിദൂരജോലി ചെയ്യുന്നതിന് പരിമിതമായ അവസരങ്ങൾ ഉള്ളിടത്ത് ഗവൺമെന്റിന്റെ പുതിയ താൽക്കാലിക അസൈൻമെന്റ് സ്കീമിന് കീഴിൽ മറ്റെവിടെയെങ്കിലും ജോലിയിൽ പ്രവേശിക്കാൻ അനുയോജ്യമായ ക്രമീകരണങ്ങൾ കൊണ്ടുവരാൻ സംഘടനകൾ ശ്രമിക്കണമെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.