അയർലണ്ടിലെ കോവിഡ് -19 ബാധിച്ചവരിൽ 9.2% നഴ്സുമാരാണെന്ന് HSE റിപ്പാർട്ട്.
രാജ്യത്ത് ഇതുവരെ രോഗനിർണ്ണയം നടത്തിയവരിൽ പത്തിലൊന്നുപേർ നഴ്സുമാരാണ്. രോഗം സ്ഥിരീകരിച്ചവരിൽ നാലിലൊന്നുപേർ ആരോഗ്യ പ്രവർത്തകരാണെന്ന് ഐറിഷ് നഴ്‌സസ് & മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) അറിയിച്ചു.
ഏപ്രിൽ 11 വരെ രോഗനിർണയം നടത്തിയ 9,599 കേസുകളിൽ 2,501 ആരോഗ്യ പ്രവർത്തകരാണ് (26%). അതിൽ മൂന്നിലൊന്ന് (883) പേർ നഴ്‌സുമാരാണെന്നും INMO അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത് അയർലൻഡിലാണെന്നും INMO അറിയിച്ചു.
യൂറോപ്പിൽ കോവിഡ് -19 ബാധിച്ചവരിൽ 9 മുതൽ 26 ശതമാനം വരെ ആരോഗ്യ പ്രവർത്തകരാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ കണ്ടെത്തി. ആരോഗ്യ പ്രവർത്തകർക്കിടയിൽ യൂണിവേഴ്സൽ ഫേസ്മാസ്ക് പോളിസി നടപ്പിലാക്കണമെന്നും വൈറസ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണമെന്നും INMO അറിയിച്ചു.
കോവിഡ് -19 ന്റെ വ്യാപനം പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും ആരോഗ്യ പ്രവർത്തകരിൽ അണുബാധയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും INMO ജനറൽ സെക്രട്ടറി ഫിൽ നിഗേ പറഞ്ഞു.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും PPE ഉറപ്പാക്കണമെന്നും അവർ അറിയിച്ചു.