കുത്തേറ്റ് ചികിത്സയിലായിരുന്ന മലയാളി വൈദികനും വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചാപ്ലിനുമായ ബോബിറ്റ് തോമസ് ആശുപത്രി വിട്ടു.
ഇദ്ദേഹത്തെ കുത്തേറ്റതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു ചികിത്സയിലായിരുന്ന വൈദികൻ ഡോക്ടറുടെ നിർദേശപ്രകാരം ഡിസ്ചാർജാവുകയായിരുന്നു.
2 ദിവസം മുൻപ് ഹോസ്പിറ്റലിന്റെ അടുത്തുതന്നെയുള്ള ആഡ്ക്കീൻ ഏരിയയിൽ വൈദികർ താമസിക്കുന്ന വീട്ടിൽ വച്ചാണ് അക്രമം നടന്നത്. തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വൈദികനെ .വിദഗ്ദ്ധ പരിശോധനയിക്കു വിധേയമാക്കുകയായിരുന്നു .
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഗാര്‍ഡ അക്രമിയെ പിടികൂടിയിട്ടുണ്ട്.വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗാർഡ അറിയിച്ചു.. പ്രതി നിലവിൽ റിമാൻഡിലാണ്.