320 കോടി രൂപയുടെ മാഗി ന്യൂഡില്‍സ് കത്തിച്ച് കളയുമെന്ന് നെസ് ലെ ഇന്ത്യ

ന്യൂഡല്‍ഹി : അനുവദനീയമായതിലും കൂടുതല്‍ ഈയത്തിന്റെയും അജിനാമോട്ടെയുടേയും സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധിച്ച മാഗി ന്യൂഡില്‍സ് സിമന്റു ഫാക്ടറിയില്‍ കത്തിച്ചു കളയും. 320 കോടി രൂപയുടെ ന്യൂഡില്‍സ് പായ്ക്കറ്റുകളാണ് അഞ്ചു സിമന്റു ഫാക്ടറികളിലെ ഫര്‍ണസില്‍ കത്തിക്കുന്നതെന്ന് നെസ്‌ലെ ഇന്ത്യ അറിയിച്ചു.

ഹരിയാനയിലെ വെയര്‍ഹൗസില്‍ 27,420 ടണ്‍ മാഗിയാണ് ഉള്ളത്. ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങള്‍ക്കു വലുതെന്ന് നെസ്‌ലെ എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് ലുക ഫിചെറ പറഞ്ഞു. മാഗിക്ക് എട്ടു ഫാക്ടറികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലാണ് മാഗി ന്യൂഡില്‍സ് ഉത്പാദിപ്പിക്കുന്നത്. വെയര്‍ ഹൗസുകളില്‍ 210 കോടിയുടെ ന്യൂഡില്‍സും വിപണിയില്‍ ഏകദേശം 110 കോടിയുടെ ന്യൂഡില്‍സും ഉണ്ട്.
രാജ്യത്തെ 35 ലക്ഷം കടകളില്‍ മാഗി ന്യൂഡില്‍സ് ഇപ്പോഴും വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.

ഇത് തിരിച്ചു വിളിക്കുക എന്നത് കഠിനമായ ജോലിയാണ്. ഇതിനായി 14 ലക്ഷം കാര്‍ട്ടണുകള്‍ ആവശ്യമായി വരും. ശനിയാഴ്ച വരെ 5,848 ടണ്‍ മാഗിയാണ് തിരിച്ചെടുത്തിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: