ആന്ധ്രപ്രദേശില്‍ നാലുവയസുകാരനെ ബലിനല്‍കി, രോഷാകുലരായ നാട്ടുകാര്‍ ദുര്‍മന്ത്രവാദിയെ ജീവനോടെ കത്തിച്ചു

 

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ പോകൂര്‍ ഗ്രാമത്തിലെ പട്ടിക ജാതി കോളനിയില്‍ നാലുവയസുകാരനെ ബലിനല്‍കി. ദാരുണമായ നരബലി നടന്നത്. മനു സാഗര്‍ എന്ന പിഞ്ചുബാലനെയാണ് ഗ്രാമത്തിലെ ദുര്‍മന്ത്രവാദി കാളിക്ക് ബലി നല്‍കിയത്. തിരുമല റാവു എന്ന മുപ്പത്തഞ്ച് വയസുകാരനായ ദുര്‍മന്ത്രവാദിയാണ് അത്ഭുത ശക്തി നേടാനായി ദാരുണമായ നരബലി നടത്തിയത്. നാലു വയസുകാരന്റെ ഉടല്‍ വേര്‍പെട്ട ശിരസ് പ്രതിയുടെ വീട്ട് വളപ്പില്‍ നിന്ന് കണ്ടെത്തിയ രോഷാകുലരായ ഗ്രാമവാസികള്‍ തിരുമല റാവുവിനെ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിച്ചു. പൊള്ളലേറ്റ പ്രതിയെ കണ്ടകൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നരബലിക്ക് തിരുമല റാവുവിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ച അരിവാള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അംഗനവാടിയില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരം തിരിച്ചു വരുകയായിരുന്ന മനു സാഗറിനെ റാവു തട്ടികൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് അന്വേഷിച്ച് ഇറങ്ങിയതോടെയാണ് കുഞ്ഞിനെ തിരുമല റാവുവിനൊപ്പം കണ്ടതായി ചിലര്‍ പറഞ്ഞത്. തുടര്‍ന്ന് ഗ്രാമവാസികള്‍ ഒന്നടങ്കം കുഞ്ഞിനെ അന്വേഷിച്ച് തിരുമല റാവുവിന്റെ വീട്ടിലെത്തി. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിലും തള്ളി തുറന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ കഴുത്തുവെട്ടി രക്തം ദേവതക്ക് സമര്‍പ്പിക്കുകയായിരുന്നു ദുര്‍മന്ത്രവാദി ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് നരബലിയാണ് നടന്നതെന്ന് സ്ഥിരീകരിച്ചു. പ്രതിക്ക് ബോധം വന്നതിന് ശേഷം മാത്രമേ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു

Share this news

Leave a Reply

%d bloggers like this: