ഡല്‍ഹിയില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും 20 കാരിയും മാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധ ഇടങ്ങളിലായി രണ്ടു ബാലികമാരും ഒരു യുവതിയും മാനഭംഗത്തിനിരയായി. രണ്ടര വയസും അഞ്ചു വയസ്സുമുള്ള രണ്ട് കുഞ്ഞുങ്ങളും ഒരു വീട്ടു ജോലിക്കാരിയുമാണ് വ്യത്യസ്ത സംഭവങ്ങളിലായി ബലാല്‍സംഗത്തിന് ഇരയായത്. കുഞ്ഞുങ്ങളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ കേശവ്പുരം മേഖലയില്‍ നിന്നുള്ള നാലു വയസുകാരി ബാലിക മാനഭംഗത്തിനിരയായ സംഭവത്തിനു ഒരാഴ്ച പിന്നിടുമ്പോഴാണ് ഡല്‍ഹില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. രണ്ട് കേസുകളിലായി ഒമ്പതുപേര്‍ അറസ്റ്റിലായി. ഒരു കേസില്‍ പ്രതികളെ പിടികിട്ടിയില്ല.

വെസ്റ്റ് ഡല്‍ഹിയില്‍ നഗ്ലോയി മേഖലയിലെ രണ്ടര വയസുകാരിയാണ് മാനഭംഗത്തിനിരയാക്കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയല്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ ഈസ്റ്റ് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയിലെ അഞ്ചു വയസുകാരിയാണ് മാനഭംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ കൂട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുയായിരുന്നു.

ദില്ലി അതിര്‍ത്തിയിലെ ഗുഡ്ഗാവിലാണ് 20 വയസ്സുകാരിയായ വീട്ടുവേലക്കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. പിറന്നാള്‍ ആഘോഷത്തിനിടെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി പ്രതികളെ പിടികൂടിയത്.

ആനന്ദ് വിഹാറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. നഗ്ലോയി മേഖലയിലെ സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രണ്ടര വയസുകാരിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ സന്ദര്‍ശിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: