മാലിദ്വീപില്‍ അടിയന്തരാവസ്ഥ

 

മാലെ: പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുപ്പത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ.ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സെപ്തംബര്‍ 28നാണ് പ്രസിഡന്റ് യാമീന്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ യാമിന്റെ ഭാര്യക്കും മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട്
പ്രധാന പ്രതിപക്ഷ കക്ഷിയായ മാലെദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നേതാവ് മുഹമ്മദ് നഷീദിനെ തടവിലാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ദ്വീപ് രാഷ്ട്രത്തെ അടിയന്തരാവസ്ഥയിലേക്ക് നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ നടപടിയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രസിഡന്റ് അബ്ദുല്ല യാമീനെതിരെ എംഡിപി തലസ്ഥാനമായ മാലെയില്‍ റാലി നടത്താനിരിക്കവെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.

-എജെ-

Share this news

Leave a Reply

%d bloggers like this: