രാഹുല്‍ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാര്‍ ഏജന്റായി നടിച്ച്

തിരുവനന്തപുരം : ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ പ്രധാനിയും ചുംബനസമരത്തിന്റെ  വക്തവുമായിരുന്ന രാഹുല്‍ പശുപാലും കൂട്ടാളികളും പെണ്‍വാണിഭത്തിനു ചുക്കാന്‍ പിടിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ മറവിലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ഏജന്റുമാര്‍ എന്ന പേരില്‍ പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്കിയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത്. പരസ്യം കണ്ട് അപേക്ഷിക്കുന്ന പെണ്‍കുട്ടികളെ കോട്ടയം സ്വദേശിയായ ലിനീഷ് മാത്യു കൊച്ചിയില്‍ എത്തിച്ച് രാഹുലിനെ ഏല്‍പ്പിക്കും. രാഹുലും ലിനീഷും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളെ അവരുടെ നഗ്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് വീണ്ടും പെണ്‍വാണിഭം നടത്തിയിരുന്നത്. പല പെണ്‍കുട്ടികളും ഭീഷണി മൂലവും സമൂഹത്തെ പേടിച്ചും സംഘത്തിന്റെ ഇംഗിതങ്ങള്‍ക്കു നിര്‍ബന്ധിതരായി.

മയക്കുമരുന്ന് കുത്തിവെച്ച് ബോധം നശിപ്പിച്ച ശേഷം പീഡിപ്പിച്ചിരുന്നതായും ഒരു പെണ്‍കുട്ടി തന്റെ പരാതിയില്‍ ഉന്നയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടതിന്റെ റിപ്പോര്‍ട്ട് പോലീസിനു ലഭിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ പ്രഥആന കേന്ദ്രം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ റിസോര്‍ട്ടാണ്. ഇവിടെ വെച്ച് കാറിലെത്തിയ രണ്ടു സ്ത്രീകളാണ് പരിശോധനയ്ക്കു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരും അപ്പോള്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു.

സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ ബിഗ് ഡാഡിയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ അറസ്റ്റു ചെയ്തത്. ചുംബനസമര വക്താവ് രാഹുല്‍ പശുപാല്‍, ഭാര്യ രശ്മി ആര്‍ നായര്‍ എന്നിവര്‍ സംഘത്തിലെ പ്രധാന കണ്ണികളാണെന്നു പോലീസ് റിപ്പോര്‍ട്ടു ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

ഡി

Share this news

Leave a Reply

%d bloggers like this: