കൊലയ്ക്കു ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകി; കൊലയാളിയെ നേരില്‍ കണ്ടതു നാലുപേര്‍

കൊച്ചി: കൊലയാളിയെന്നു സംശയിക്കുന്ന യുവാവിനെ നേരില്‍ കണ്ടതായി മൂന്ന് അയല്‍വാസികള്‍ കൂടി മൊഴി നല്‍കി. ഒരാള്‍ നേരത്തെ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. കൊലയാളിയെക്കുറിച്ചുള്ള നാലുപേരുടേയും വിവരണം സമാനമാണ്. കൊലനടത്തിയ ശേഷം പ്രതി കനാലില്‍ ഇറങ്ങി വസ്ത്രം കഴുകിയെന്ന പുതിയ വിവരവും പൊലീസിനു ലഭിച്ചു. അയാള്‍ ധരിച്ചിരുന്ന വസ്ത്രം പൂര്‍ണമായി നനഞ്ഞിരുന്നു. കൊലയാളി ജിഷയുടെ വീടും പരിസരവും വിട്ടുപോയതിനു ശേഷം ആരും ഇയാളെ കണ്ടിട്ടില്ല. നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും ശ്രദ്ധിച്ചിട്ടുമില്ല.

ഇതില്‍ നിന്നു രണ്ടു സൂചനകളാണു പൊലീസിനു ലഭിക്കുന്നത്. കൊലയാളി വസ്ത്രം മാറ്റിയാണു സ്ഥലം വിട്ടത്; അല്ലെങ്കില്‍ സമീപത്തെ ഏതെങ്കിലും വീടുകളിലേക്ക് അയാള്‍ കയറിപ്പോയി. ജിഷയുടെ വീട്ടിലെന്നതുപോലെ മറ്റൊരു അയല്‍വീട്ടിലും സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാന്‍ സാധ്യതയുള്ള ഒരാളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കൊലയാളിയുടെ സന്ദര്‍ശനം ആദ്യത്തേതല്ലെന്ന നിഗമനത്തിലാണു പൊലീസ്. കൊലയാളിയെ നേരില്‍ കണ്ട അയല്‍വാസികളുടെ വിവരണം ജിഷയുടെ മാതാവിനെ കേള്‍പ്പിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Share this news

Leave a Reply

%d bloggers like this: