യൂറോപ്യന്‍ യുണിയന്‍ തകര്‍ച്ചയിലേക്കോ ?

യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ രംഗങ്ങള്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നുവെന്നും അതിനാല്‍ യൂണിയന്‍ ഏറെ വൈകാതെ ശിഥിലമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നുമാണ് മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ റോഗര്‍ ബൂട്ടില്‍ മുന്നറിയിപ്പേകുന്നത്. ഇറ്റലിയിലെയും ഫ്രാന്‍സിലെയും തെരഞ്ഞെടുപ്പ് യൂറോപ്യന്‍ യൂണിയന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ അതി നിര്‍ണായകമാണെന്നും അതിനാല്‍ ഇപ്പോള്‍ തന്നെ കരുതല്‍ എടുത്താല്‍ നന്നാ യിരിക്കുമന്നെും റോഗര്‍ നിര്‍ദേശിക്കുന്നു. ഫ്രാന്‍സിലെ ആസന്നമായ തെരഞ്ഞെടുപ്പില്‍ മരിനെലെ പെന്‍ അടുത്ത പ്രസിഡന്റാകുമെന്നാണ് പ്രവചനം.

ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നിലനില്‍ക്കാന്‍ കടുത്ത വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്. ലെ പെന്‍ കടുത്ത യൂണിയന്‍ വിരുദ്ധനാണെന്നതാണ് ഇതിന് കാരണം. ഇതിന് പുറമെ ഇറ്റലിയില്‍ യൂണിയന്‍ വിരുദ്ധ കക്ഷികള്‍ക്കുണ്ടാകുന്ന മുന്നേറ്റവും യൂണിയന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്നാണ് റോഗര്‍ പ്രവചിക്കുന്നത്.

ബ്രെക്‌സിറ്റിന് അനുകൂലമായി യുകെയിലെ ജനത വോട്ട് ചെയ്തത് മുതല്‍ യൂറോസോണ്‍ കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നുവെന്നും ഇപ്പോള്‍ ഫ്രാന്‍സ്, ഇറ്റലി പോലുള്ള മറ്റ് യൂണിയന്‍ രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭ്യന്തര പ്രശ്‌നങ്ങള്‍ ബ്രസല്‍സ് ബ്ലോക്കിനെ തകര്‍ക്കാനുള്ള എല്ലാ വിധ സാധ്യതകളും ഉയര്‍ത്തുന്നുണ്ടെന്നും കാപിറ്റല്‍ എക്കണോമിക്‌സിന്റെ ഡയറക്ടറും കൂടിയായ റോഗര്‍ ഉയര്‍ത്തിക്കാട്ടുന്നു.

നിലവില്‍ എല്ലാവരും കടുത്ത രീതിയിലുള്ള ബ്രെക്‌സിറ്റിനെ പറ്റിയും മൃദുവായ ബ്രെക്‌സിറ്റിനെ പറ്റിയും ചര്‍ച്ച ചെയ്യുന്ന തിരക്കിലാണെന്നും എന്നാല്‍ യൂണിയന്റെ ഭാവി അനിശ്ചിതത്വത്തിലായ കാര്യം മിക്കവര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറയുന്നു. യഥാര്‍ത്ഥത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ യൂറോപ്യന്‍ യൂണിയന്‍ നിലനില്‍ക്കാന്‍ പോകുന്നുള്ളുവെന്നാണ് റോഗര്‍ മുന്നറിയിപ്പേകുന്നത്.

ഇറ്റലിയില്‍ കഴിഞ്ഞ ആഴ്ച ഭരണഘടനാ പരിഷ്‌കാരം മുന്‍നിര്‍ത്തി നടത്തിയ റഫറണ്ടത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവിടുത്തെ യൂണിയന്‍ അനുകൂല പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജി വച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇറ്റലി യൂറോ വിട്ട് പോകുന്നതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഫ്രാന്‍കോയിസ് ഫില്ലനെ തെരഞ്ഞെടുക്കണമോ അതല്ല തീവ്രവലതുപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്തിയായ ലെ പെന്നിനെ അധികാരത്തിലേറ്റണമോ എന്ന കാര്യത്തില്‍ ഫ്രാന്‍സ് എടുക്കുന്ന തീരുമാനം യൂണിയന്റെ നിലനില്‍പ്പിനെ കൂടി ബാധിക്കുമെന്നാണ് റോഗര്‍ മുന്നറിയിപ്പേകുന്നത്. ലെ പെന്‍ വിജയിച്ചാല്‍ ഫ്രാന്‍സ് ബ്രിട്ടനെ പിന്തുടര്‍ന്ന് യൂണിയനും തുടര്‍ന്ന് യൂറോസോണും വിടുമെന്നാണ് ആശങ്കയുണര്‍ന്നിരിക്കുന്നത്.

നിലവിലെ ഫ്രാന്‍സ് പ്രസിഡന്റായ ഫ്രാന്‍കോയിസ് ഹോളണ്ടാണ് യൂണിയന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാള്‍. യൂണിയന്‍ നിലനിര്‍ത്താന്‍ വേണ്ടി അദ്ദേഹം അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. അദ് ദേഹത്തിന്റെ അഭാവവും തീവ്ര വലതുപക്ഷവാദികളുടെ കൈയില്‍ ഫ്രാന്‍സിന്റെ അധികാര മെത്തു കയും ചെയ്താല്‍ യൂണിയന്റെ തകര്‍ച്ചക്ക് ആക്കം കൂടുന്നതാണ്. അനിവാര്യമായ യൂണിയന്‍ തകര്‍ച്ച യെ നേരിടാന്‍ ബ്രിട്ടന്‍ ഒരുങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും യൂണിയന്‍ തകര്‍ന്നാലും യുകെയില്‍ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കാത്ത രീതിയില്‍ ബ്രെക്‌സിറ്റ് ഡീലുകള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നുവെന്നും റോഗര്‍ പറയുന്നു. ജൂണ്‍ 23ന് നടന്ന യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തില്‍ ബ്രെക്‌സിറ്റിന് ബ്രിട്ടനിലെ ഭൂരിപക്ഷവും വോട്ട് ചെയ്തതിലൂടെ രാജ്യം യൂറോസോണില്‍ നിന്നും ഷെന്‍ഗന്‍ ബ്ലോക്കില്‍ നിന്നും വിട്ട് പോകുന്നതിന് തങ്ങള്‍ ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നതെന്നും റോഗര്‍ ചൂണ്ടിക്കാട്ടുന്നു.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: