കേരളത്തിലെ സ്വാമിയുടെ ലൈംഗികാതിക്രമം: പെണ്‍കുട്ടിയെ പ്രശംസിച്ച് ഐറിഷ് മാധ്യമങ്ങള്‍

കേരളത്തില്‍ 23കാരി തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ധീരതയെ പുകഴ്ത്തി പ്രമുഖ ഐറിഷ് മാധ്യമങ്ങളും രംഗത്തെത്തി. നാലു വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഹിന്ദു സന്യാസിയുടെ ലിംഗം 23കാരിയായ യുവതി ഛേദിച്ചതായാണ് വാര്‍ത്തയുടെ ഹൈലൈറ്റ്.

വെള്ളിയാഴ്ച രാത്രിയിലാണ് വീട്ടില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയത്. തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ നിലയില്‍, തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ ലിംഗം സ്വയം മുറിച്ചെന്നായിരുന്നു സ്വാമി ആദ്യം പറഞ്ഞത്. പിന്നീട് ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നെന്ന് മൊഴി നല്‍കി.

കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
തന്റെ പതിനഞ്ചാം വയസുമുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഇരുപത്തിമൂന്ന്കാരിയായ യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരവും മാനഭംഗം, മര്‍ദ്ദനം എന്നിവയ്ക്കും കേസ് എടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് സ്വാമി വീട്ടിലെത്തിയപ്പോള്‍ കത്തി കരുതിയ യുവതി, സ്വാമി ബലാത്സംഗത്തിനു ശ്രമിച്ചപ്പോള്‍ ലിംഗം ഛേദിക്കുകയായിരുന്നെന്ന് വാര്‍ത്തയില്‍ പറയുന്നു. പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതായും വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്.

സ്വാമിയുടെ ലൈംഗികാവയവം 90 ശതമാനം മുറിഞ്ഞ് പോയതായും അത് തുന്നിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്നും അവര്‍ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: