വിമാനത്തില്‍ സംശയകരമായ സംഭാഷണം; ലണ്ടനിലേക്കുള്ള വിമാനം ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി

സ്ലൊവാനിയയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളില്‍ നിന്ന് സംശയകരമായ സംഭാഷണം ഉണ്ടായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് മൂന്നു പേര്‍ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇതേതുടര്‍ന്ന് വിമാനം ജര്‍മനിയിലെ കൊളോണില്‍ അടിയന്തരമായി ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാര്‍ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണില്‍ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.

വിമാനത്തിനുള്ളില്‍ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകള്‍ ബോംബ് സ്‌ക്വാര്‍ഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടര്‍ന്ന് ഏഴു മണിക്കും 10 മണിക്കും ഇടയില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: