ബാഴ്സലോണയിലെ കത്തീഡ്രല്‍ ദേവാലയം തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് വെളിപ്പെടുത്തല്‍

ബാഴ്സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരസംഘം പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയില്‍ ഉഗ്രസ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍. യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഈ ദേവാലയം. ഇതിനു ശേഖരിച്ച സ്ഫോടകവസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിനശിച്ചതാണ് ഭീകരാക്രമണ പദ്ധതിയില്‍നിന്ന് ബസിലിക്കയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ഭീകരര്‍ ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തിരുകുടുംബ ദേവാലയം കാണാന്‍ ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് ഓരോ ദിവസവും എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരര്‍ കത്തീഡ്രലും ലക്ഷ്യമിട്ടത്. കത്തീഡ്രല്‍ കൂടാതെ തുറമുഖത്തും ആക്രമണത്തിന് പദ്ധതി തയാറാക്കിയിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ബാഴ്സലോണയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍കനാറിലെ ഭീകരരുടെ ഒളിത്താവളത്തില്‍ ബോംബുനിര്‍മാണത്തിനായി സജ്ജീകരിച്ച ബുട്ടെയ്ന്‍ വാതകം നിറച്ച 120 കന്നാസുകള്‍ കണ്ടെത്തി.

സ്ഫോടകവസ്തുക്കള്‍ കത്തി നശിച്ച സാഹചര്യത്തില്‍ ലാസ് റാംബ്ലസില്‍ വാഹനം ഇടിച്ചുകയറ്റി അക്രമണം നടത്താന്‍ ഭീകരര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വ്യാഴാഴ്ച ബാഴ്സലോണയിലെ ലാസ് റാംബ്ലസില്‍ വാഹനം കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 13 പേരും കാംബ്രില്‍സില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീയും മരിച്ചിരിന്നു. ആക്രമണത്തില്‍ 120 പേര്‍ക്കാണ് പരിക്കേറ്റത്. ഐഎസ് ആണ് ആക്രമണം നടത്തിയത്.

അതേസമയം സ്പെയിനില്‍ തീവ്രവാദികള്‍ നൂറു ഗ്യാസ് ടാങ്കുകളുമായി വന്‍ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സി വ്യക്തമാക്കി. 12 അംഗ തീവ്രവാദ സംഘത്തിലെ അംഗമെന്ന് കരുതുന്നയാളെ പിടികൂകൂടാനായി. ആക്രമണ പദ്ധതി തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന വീട് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേര്‍ പദ്ധതിയില്‍ ഉല്‍പ്പെട്ട രണ്ടു തീവ്രവാദികളാണെന്നാണ് കരുതുന്നത്.

മൊറൊക്കല്‍ സ്വദേസി യൂനുസ് അബു യാക്കു (22) ആണ് കൂട്ടക്കൊല നടത്താന്‍ ഉപയോഗിച്ച വാനിന്റെ ഡ്രൈവറാണെന്ന് കരുതപ്പെടുന്നു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്തിയ മൂന്ന് വാനുകല്‍ യാക്കൂബിന്‍രെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടകയ്ക്ക് എടുത്താണ്. അതില്‍ ഗ്യാസ് ടാങ്കുകള്‍ അടക്കമുള്ള സ്ഫോടക വ്സതുക്കള്‍ നിറച്ച് ജനക്കൂട്ടത്തില്‍ എത്തിച്ച് അപകടമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. 100ലേറെ ടാങ്കുകളില്‍ ബ്യൂട്ടെയ്ന്‍ വാതകം പിടികൂടിയിരുന്നു. ഇതിലടങ്ങിയിരിക്കുന്ന ടിഎടിപി എന്ന വസ്തു ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകള്‍ പാരീസിലും ബ്രസല്‍സിലും ആക്രമങ്ങള്‍ക്ക് ഉപയോഗിച്ച തരമാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: