രാജസ്ഥാനില്‍ 23 പേരുടെ കൂട്ടമാനഭംഗത്തിനിരയായി മലയാളി യുവതി

രാജസ്ഥാനില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയി 23 പേര്‍ കൂട്ട ബലാത്സംഗം ചെയ്ത  സംഭവത്തില്‍ ഇരയായ യുവതി മലയാളിയെന്ന് രാജസ്ഥാന്‍ പൊലീസ്. ദില്ലി സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായതെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് 28 വയസുകാരിയായ യുവതിയെന്ന് ബികാനീർ പൊലീസ് മേധാവി അറിയിച്ചു. കച്ചവടത്തിനായി ദില്ലിയിലെത്തിയ കുടുംബം തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പെൺകുട്ടി ദില്ലിയിലാണ് ജനിച്ച് വളർന്നതെന്നും പൊലീസ് മേധാവി പറഞ്ഞു.

സെപ്റ്റംബർ 25-നാണ് സംഭവമുണ്ടായത്. ബിക്കാനിറിന് സമീപം തന്‍റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തു സന്ദര്‍ശിക്കുന്നതിന് പോയ ശേഷം മടങ്ങാൻ വാഹനം കാത്തു നിൽക്കുകയായിരുന്നു യുവതി. ഈ സമയം ജയ്പുർ റോഡിലെ ഖാട്ടു ശ്യാം മന്ദിർ എന്ന സ്ഥലത്തു നിന്നും യുവതിയെ രണ്ടംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.  തുടര്‍ന്ന് മണിക്കൂറുകളോളം അവര്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടു പേരും തന്നെ ബലാത്സംഗം ചെയ്തശേഷം അവര്‍ അവര്‍ വിളിച്ചുവരുത്തിയ ആറ് പേര്‍ കൂടി തന്നെ തന്നെ പീഡിപ്പിച്ചു. പിന്നീട് പലാനയിലുള്ള സര്‍ക്കാര്‍ പവര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാല് മണിയ്ക്ക് തട്ടിക്കോണ്ട് പോയ സ്ഥലത്തുതന്നെ കൊണ്ടു വിടുകയായിരുന്നു.

തന്നെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്‍റെ രജിസ്ട്രേഷൻ നന്പർ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. യുവതി നല്‍കിയ പരാതിയില്‍ പേര് അറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും ബാക്കിയുള്ള 21 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ആറ് പേരാണ് തന്നെ കൂട്ടമാനഭംഗപ്പെടുത്തിയതെന്നാണ് പിന്നീട് യുവതി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയത്. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: