ലൈവ് സ്റ്റണ്ട് ദുരന്തമായി, ഹൂഗ്ലി നദിയില്‍ മജീഷ്യന്‍ മുങ്ങി മരിച്ചു…

വെള്ളത്തിനടിയില്‍ ലൈവ് സ്റ്റണ്ട് പെര്‍ഫോമന്‍സ് നടത്താന്‍ ശ്രമിച്ച് കൊല്‍ക്കത്തയില്‍ അപകടത്തില്‍പ്പെട്ട മജീഷ്യന്റെ മൃതദേഹം കണ്ടെത്തി. വിഖ്യാത മജീഷ്യന്‍ ഹാരി ഹൗഡിനിയുടെ മാതൃകയാക്കി കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ചഞ്ചല്‍ ലാഹിരി (42) എന്ന മജീഷ്യന്‍ ഹൂഗ്ലി നദിയില്‍ അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ പില്ലറിന് സമീപമാണ് ലാഹിരിയെ കാണാതായത്. പൊലീസും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘവും ചഞ്ചല്‍ ലാഹിരിക്കായി തിരച്ചില്‍ നടത്തി. ഡൈവര്‍മാര്‍ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചല്‍ ലാഹിരിയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇന്നലെ വൈകി അപകടം നടന്നതിന് ഒരു കിലോമീറ്റര്‍ അകലയായി മൃതദേഹം കണ്ടെത്തുകയായിരുന്നു.

അനുമതി വാങ്ങിയ ശേഷമാണ് ചഞ്ചല്‍ ലാഹിരി പെര്‍ഫോമന്‍സ് നടത്തിയത്. അതേസമയം മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറയുന്നു. കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചല്‍ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ക്രെയിനില്‍ കൂട് ഹൂഗ്ലി നദിയിലേയ്ക്ക് ഇറക്കുകയായിരുന്നു. കെട്ടുകള്‍ അഴിച്ച് ചഞ്ചല്‍ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. ക്രെയിനില്‍ കൂട് താഴേക്കിറക്കുകയായിരുന്നു. കെട്ടുകള്‍ അഴിച്ച് ചഞ്ചല്‍ പുറത്തുവരുന്നതായിരുന്നു ലക്ഷ്യമിട്ട മാജിക്. എന്നാല്‍ ചഞ്ചല്‍ ലാഹിരിയുടെ സാഹസിക പ്രകടനത്തിന് കയ്യടിച്ച കാണികള്‍, 10 മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായി. ഉടന്‍ പൊലീസിനേയും ഡിസാസ്റ്റര്‍ മാനേജ്മെന്റിനേയും വിവരമറിയിക്കുകയായിരുന്നു.

ഫെയര്‍ലി പ്ലേസ് ഘട്ടില്‍ നിന്ന് ഒരു ബോട്ട് പിടിച്ചാണ് ചഞ്ചല്‍ ലാഹിരി പോയത്. ഉച്ചയോടെ പില്ലര്‍ 28ല്‍ നിന്ന് നദിയിലേയ്ക്ക് ചാടി. വളരെയധികം റിസ്‌കുള്ളതും സങ്കീര്‍ണവുമായ മാന്ത്രിക പ്രകടനത്തിനാണ് ചഞ്ചല്‍ ലാഹിരി ശ്രമിച്ചത്. എന്നാല്‍ വെള്ളത്തിന് അടിയില്‍ വച്ച് കെട്ടുകള്‍ അഴിക്കാനാവതിരുന്നതാണ് ചഞ്ചല്‍ ലാഹിരിയുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: