ട്രംപിനെതിരെ വീണ്ടും ലൈംഗീകാരോപണവുമായി എഴുത്തുകാരിയായ ജീന്‍ കരോള്‍…

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പുതിയ ലൈംഗികാരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ട്രംപില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. ഫാഷന്‍ സ്റ്റോറിന്റെ ഡ്രസ്സിങ്ങ് റൂമില്‍ വച്ച് ട്രംപ് മോശമായി പെരുമാറിയെന്നാണ് ന്യൂയോര്‍ക്ക് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ അവര്‍ വെളിപ്പെടുത്തുന്നത്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് ജീന്‍ കരോള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ സമാനമായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്.

1995-96 വര്‍ഷങ്ങളിലാണ് സംഭവം. അന്ന് താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നു. ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനും. ഒരിക്കല്‍ ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. എന്നാല്‍ ഭയത്താല്‍ പോലീസില്‍ പരാതിപ്പെട്ടില്ലെന്നും കരോള്‍ വ്യക്തമാക്കുന്നു. ജിവിതത്തില്‍ താന്‍ പുരുഷന്‍മാരില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങളുടെ പട്ടികയിയില്‍ യുഎസ് പ്രസിഡന്റെ ഡൊണള്‍ഡ് ട്രംപും ഉണ്ടെന്നായിരുന്നു അവരുടെ വാക്കുകള്‍.

അതേസമയം, പുതിയ ആരോപണവും ട്രംപ് നിഷേധിച്ചു. ആക്ഷേപം ഉന്നയിച്ച കരോളിനെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണം വന്നതിന് പിന്നാലെ പുറത്തിറക്കിയ ദീര്‍ഘമായ പ്രസ്താവനയിലായിരുന്നു ട്രംപ് നിഷേധിച്ച് രംഗത്തെത്തിയത്.

Share this news

Leave a Reply

%d bloggers like this: