ലണ്ടണിൽ
മൂന്നുമാസത്തിനുശേഷം നിശാക്ലബ്ബുകളും ഭക്ഷണശാലകളും തുറന്നു. വിവാഹങ്ങൾക്കും ഇളവ്. സിനിമാശാലകൾ, ബാർബർ ഷോപ്പുകൾ എന്നിവ പ്രവർത്തനമാരംഭിച്ചു. സാമൂഹ്യഅകലം കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.
നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത് ജനങ്ങൾ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ധൃതിയിൽ തീരുമാനം എടുക്കുന്നത് വൻ വിപത്തുകൾ ഉണ്ടാക്കാനിടയുണ്ടെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
പല രാജ്യങ്ങളിലും നിശാക്ലബ്ബുകളും ഭക്ഷണശാലകളും തുറന്നതിനെത്തുടർന്ന് കോവിഡ് വ്യാപനം കൂടിയിരുന്നു. ആളുകൾ ഒത്തുകൂടാൻ സാധ്യതയുണ്ടാകില്ല എന്ന് ശാസ്‌ത്രീയ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകൾ നിശ്ചയിച്ചതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.