സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിൽ സിക്സറടിച്ച് ഫിനിഷ് ചെയ്ത് ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിച്ച് സഞ്ജു സാംസൺ, അഞ്ചു വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‍വെയെ തകർത്തത്. 39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ 38.1 ഓവറിൽ 161 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണ് സിംബാബ്‍വെയുടെ ടോപ് സ്കോറർ. 47 പന്തിൽ 39 റൺസുമായി റിയാൻ ബുള്‍ പുറത്താകാതെ നിന്നു. ഇന്നസെന്‍റ് കയ, സിക്കന്ദർ റാസ എന്നിവർ 16 റൺസ് വീതം നേടി. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു.
സഞ്ജു , ധവാൻ, ഗിൽ എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ സിംബാബ്‍വെ മുന്നോട്ട് വെച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ മറികടന്നു. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി സുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു
ആറാമനായി ക്രീസിലെത്തിയ സഞ്ജു സാംസണും പിന്തുണ നല്‍കിയ ദീപക് ഡൂഡയും ചേര്‍ന്ന് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചു. സീന്‍ വില്യംസിനെ തുടര്‍ച്ചയായി സിക്സിന് പറത്തിയ സഞ്ജു തന്നെക്കാള്‍ മുന്നെ ഇറങ്ങിയ ഹൂഡയെ കാഴ്ചക്കാരനാക്കി മുന്നോട്ട് കുതിച്ചു.സഞ്ജുവിന്റെ ബാറ്റിംഗ് ആറാട്ട് ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞ സെലക്ടർമാർക്കുള്ള ഇരുട്ടടിയായി മാറിയിരിക്കുകയാണ്.