ഐറിഷ് പൗരനായ ഇന്ത്യൻ വ്യവസായിയും, അന്തരിച്ച പ്രമുഖ വ്യവസായി പല്ലോന്‍ജി മിസ്ത്രിയുടെ മകനുമായ സൈറസ് മിസ്ത്രി(54 ) ഇന്ത്യയില്‍ വച്ച് വാഹനപകടത്തില്‍ മരിച്ചു. ഞായറാഴ്ച വൈകീട്ട് 3.15 ന് മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ പാൽഘറിലുണ്ടായ അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. ടാറ്റാ സണ്‍സ് ഗ്രൂപ്പ് മുന്‍ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി
മിസ്ത്രിക്കൊപ്പം മറ്റു മൂന്നു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സൂര്യ നദിക്ക് കുറുകെയുള്ള ചറോത്തി പാലത്തില്‍ വച്ച് മറ്റൊരു വാഹനത്തെ മറികടക്കവെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗുജറാത്തിലെ ഉദ്വായിലുള്ള അതാബ് ബെഹ്റാം അഗ്നിക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഇവര്‍.
2012 ലായിരുന്ന രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പ് സൈറസ് മിസ്ത്രി എത്തുന്നത്. തുടര്‍ന്ന 2016ല്‍ ടാറ്റാ ഗ്രൂപ്പ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങളിലും വിധി അദ്ദേഹത്തിനെതിരായിരുന്നു.