അയര്‍ലന്‍ഡിലെ ഗാല്‍വേ തീരത്ത് രണ്ട് റഷ്യല്‍ കപ്പലുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയതായി ഐറിഷ് പ്രതിരോധ സേന. കടലിനടിയിലുള്ള കേബിളുകള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശേഷിയുള്ള കപ്പലുകളാണ് കണ്ടെത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
കഴിഞ്ഞയാഴ്ച ഇവ ആഫ്രിക്കയിലേക്ക് സഞ്ചരിക്കുന്നതായി ശ്രദ്ധയിപ്പെട്ടെങ്കിലും പിന്നീട് മടങ്ങി വരികയായിരുന്നു. വ്യോമസേനയും, നാവികസേനയും, ഐറിഷ് കടലിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അയർലണ്ടിന്റെ സമുദ്രമേഖലയിലുടനീളം മാരിടൈം ഡിഫൻസ്, സെക്യൂരിറ്റി ഓപ്പറേഷൻസ് എന്നിവ ഏറ്റെടുക്കുമെന്നും ഒരു പ്രസ്താവനയിലൂടെ പ്രതിരോധ സേന അറിയിച്ചു.