HSE-യിലെ റിക്രൂട്ട്മെന്റ് നിരോധനം ഇന്ന് അവസാനിക്കും

അയര്‍ലണ്ടിലെ പൊതുആരോഗ്യമേഖലയിലേയ്ക്ക് (HSE) പുതിയ നിയമനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് റിക്രൂട്ട്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അതേസമയം HSE-ക്ക് 1.5 ബില്യണ്‍ യൂറോയുടെ അധിക ഫണ്ടിങ് നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുക, പണപ്പെരുപ്പത്തെ മറികടക്കുക മുതലായവയ്ക്കായാണ് ഈ പണം ഉപയോഗപ്പെടുത്തുക. ഇതിന് പിന്നാലെയാണ് നിയമനനിരോധനം പിന്‍വലിക്കുന്നതായി HSE മേധാവി ബെര്‍നാര്‍ഡ് ഗ്ലോസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 2025-ല്‍ 1.2 ബില്യണ്‍ യൂറോയും HSE-ക്ക് ലഭിക്കും. HSE-യിലെ 4,000 പോസ്റ്റുകള്‍ക്ക് ആവശ്യത്തിന് പണം … Read more

അയർലണ്ടിലെ 32-35 പ്രായക്കാരായ സ്ത്രീകൾക്കും ഇനി സൗജന്യ ഗർഭനിരോധനോപാധികൾ ലഭ്യം

HSE-യുടെ സൗജന്യഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇനി 32-35 പ്രായക്കാരായ സ്ത്രീകള്‍ക്കും ലഭിക്കും. ഇതോടെ രാജ്യത്തെ 17-35 പ്രായക്കാരായ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഗര്‍ഭനിരോധ സംവിധാനങ്ങള്‍ ലഭ്യമാകും. ജിപിമാരുമായുള്ള കണ്‍സള്‍ട്ടേഷന്‍, ഫാമിലി പ്ലാനിങ്, സ്റ്റുഡന്റ് ഹെല്‍ത്ത്, പ്രൈമറി കെയര്‍ സെന്ററിലെ ചികിത്സ എന്നീ സേവനങ്ങളും സൗജന്യമാണ്. HSE-യുടെ റീ-ഇംബേഴ്‌സ്‌മെന്റ് ലിസ്റ്റിലുള്ള കോണ്‍ട്രാസെപ്റ്റീവുകളുടെ പ്രിസ്‌ക്രിപ്ഷനുകളും സൗജന്യമായി ലഭിക്കും. സ്ത്രീകള്‍ക്ക് പുറമെ ഈ പ്രായത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍, നോണ്‍ ബൈനറി ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും സൗജന്യം ലഭ്യമാണ്. ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന … Read more

അയർലണ്ടിൽ രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്നു; അന്വേഷണം ആരംഭിച്ച് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ

HSE യിൽ നിന്നും രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്നു. പേപ്പറുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോർന്നത് എന്നും, അന്വേഷണം ആരംഭിച്ചു എന്നും ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു. രണ്ട് സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖകളാണ് ചോർന്നത്. ഔദ്യോഗികമായി ഇവിടേയ്ക്ക് പ്രവേശനം ഇല്ലാത്തവർ രേഖകൾ കൈക്കലാക്കുകയാണ് ചെയ്തത്. HSE തന്നെയാണ് ഇക്കാര്യം ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിരിക്കുന്നതും. ചോർന്ന രണ്ട് സ്ഥലങ്ങളിലും പേപ്പർ റെക്കോർഡുകൾ സൂക്ഷിച്ചിരിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്

UHL-ൽ ചികിത്സയിലായിരുന്ന 16-കാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കണ്ടെത്തൽ

University Hospital Limerick-യില്‍ ചികിത്സയിലിരുന്ന 16-കാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കണ്ടെത്തല്‍. Aoife Johnston എന്ന കൗമാരക്കാരിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2022 ഏപ്രില്‍ 19-ന് മരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജിപി റഫര്‍ ചെയ്തതനുസരിച്ചാണ് ഇന്‍ഫെക്ഷനുമായി (sepsis) പെണ്‍കുട്ടിയെ UHL-ല്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് ഡോക്ടര്‍ പെണ്‍കുട്ടിയെ പരിശോധിച്ചത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്ന് വളരെ വൈകി മാത്രമാണ് നല്‍കിയതെന്നും … Read more

വാക്സിനെടുക്കാൻ ആളുകൾ മടിക്കുന്നു; അയർലണ്ടിൽ മീസിൽസ് പടരാൻ സാധ്യത വളരെ കൂടുതൽ

അയര്‍ലണ്ടില്‍ മീസില്‍സ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി HSE. Health Protection Surveillance Centre (HPSC) റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ മീസില്‍സിനെതിരായി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ആവശ്യമായതിലും വളരെ കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി ഇല്ലാത്തവരില്‍ വളരെ വേഗത്തിലാകും രോഗം പടര്‍ന്നുപിടിക്കുക. Louth, Meath എന്നീ കൗണ്ടികളിലാണ് മീസില്‍സ് വാക്‌സിന്‍ എടുക്കുന്നവര്‍ ഏറ്റവും കുറവ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ 80 ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമേ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളൂ. Sligo, Leitrim, Donegal … Read more

അയർലണ്ടിലെ ആശുപത്രികളിൽ തീരാതെ ദുരിതം; ബെഡ് ലഭിക്കാതെ ചികിത്സ തേടുന്നത് 530 പേർ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്ന ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് കാരണം നിലവില്‍ 530 പേര്‍ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുകയാണെന്ന് Irish Nurses and Midwives Organisation (INMO) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ University Hospital Limerick-ലെ സ്ഥിതിയാണ് ഏറ്റവും മോശം. 121 രോഗികളാണ് ഇവിടെ ട്രോളികളില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. Cork University Hospital-ല്‍ 71 പേരും, University Hospital Galway-യിലും, … Read more

അയർലണ്ടിൽ മൂന്ന് പേർക്ക് കൂടി മീസിൽസ് എന്ന് സംശയം; മുൻകരുതൽ അത്യാവശ്യം

അയര്‍ലണ്ടില്‍ മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് ബാധയെന്ന് സംശയിക്കുന്നതായി Health Protection Surveillance Centre (HPSC). ഫെബ്രുവരി 4 മുതല്‍ 10 വരെ തീയതികളിലാണ് മൂന്ന് രോഗികളില്‍ മീസില്‍സ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് മീസില്‍സ് ബാധിച്ച് 48-കാരന്‍ മരിച്ചത്. ഇദ്ദേഹത്തിന് യു.കെ സന്ദര്‍ശനവേളയിലാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. യു.കെയില്‍ മീസില്‍സ് ഗുരുതരമായ രീതിയില്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഇതോടെ അയര്‍ലണ്ടിലും മീസില്‍സ് ബാധ പടരുന്നതായി ആശങ്കയുയരുകയും, കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ജനുവരി 28-നും … Read more

അയർലണ്ടിൽ ആംബുലൻസ് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു; എട്ട് വർഷത്തിനിടെ വർദ്ധന 70%

അയര്‍ലണ്ടില്‍ കൃത്യസമയത്ത് ആംബുലന്‍സ് എത്താത്തത് കാരണം രോഗി മരണപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70% വര്‍ദ്ധിച്ചതായി HSE. 2023-ല്‍ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് വിളിച്ച 1,108 സംഭവങ്ങളില്‍ രോഗികള്‍ ആംബുലന്‍സ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു. 2022-ല്‍ ഇത് 1,008 ആയിരുന്നു. National Ambulance Service-ന്റെ കണക്കാണിത്. 2019-ന് ശേഷം ആംബുലന്‍സ് വേണ്ടിവരുന്ന സംഭവങ്ങള്‍ 14% വര്‍ദ്ധിച്ചതായും HSE വക്താവ് പറയുന്നു. 2016-ലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷമുണ്ടായ ഇത്തരം മരണങ്ങള്‍ … Read more

അയർലണ്ടിൽ മീസിൽസ് ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതൽ; കുട്ടികൾക്ക് വാക്സിൻ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ മീസില്‍സ് പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ രോഗത്തിന് എതിരായ വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. യൂറോപ്പിലെ പല രാജ്യങ്ങളിലും നിലവില്‍ മീസില്‍സ് പടര്‍ന്നുപിടിക്കുകയാണ്. റൊമാനിയയില്‍ രോഗം ബാധിച്ച പല കുട്ടികളിലും അത് ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ജനുവരി പകുതി വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്റില്‍ 170-ലധികം പേര്‍ക്കാണ് മീസില്‍സ് ബാധ സ്ഥിരീകരിച്ചത്. അയര്‍ലണ്ടില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ … Read more

HSE ചീഫ് മെഡിക്കൽ ഓഫിസർ സ്ഥാനമൊഴിയുന്നു; നിയമിതയായി 18 മാസത്തിന് ശേഷം രാജി

അയര്‍ലണ്ടിലെ HSE ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത് സ്ഥാനമൊഴിയുന്നു. റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് അയര്‍ലണ്ടില്‍ (RCSI) പ്രൊഫസറായി നിയമിതയാകുന്നതോടെയാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സ്ഥാനം ഏറ്റെടുത്ത് 18 മാസത്തിന് ശേഷം സ്മിത്ത് പടിയിറങ്ങുന്നത്. 2022-ല്‍ ഡോ. ടോണി ഹോലഹാന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് HSE ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ച സ്മിത്ത്, അതേ വര്‍ഷം ഒക്ടോബറിലാണ് ചീഫ് മെഡിക്കല്‍ ഓഫിസറായി സ്ഥാനമേല്‍ക്കുന്നത്. ഇതിന് മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് ഗോള്‍വേ-യില്‍ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ പ്രൊഫസറായും, HSE West-ല്‍ … Read more