പതിനെട്ടുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്രായേലി സൈനികന്‍ വെടിവെച്ചു കൊന്നു

ഗാസ: പതിനെട്ടുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെ ഇസ്രായേലി സൈനികന്‍ വെടിവെച്ചു കൊന്നു. ഹെബ്‌റോണിലെ ചെക്ക് പോയിന്റിലാണ് സംഭവം. പെണ്‍കുട്ടി തന്റെ പഴ്‌സ് കാണിക്കാത്തതും മുഖപടം മാറ്റാന്‍ വിസമ്മതിച്ചതുമാണ് ഇതിന് കാരണമായത്. എന്നാല്‍, ഭീകരവാദിയായ പെണ്‍കുട്ടി സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് വെടിവെച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഹാദില്‍ ഹശ്ലമൂന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പത്ത് തവണയാണ് സൈനികന്‍ ഹാദിലിനു നേരെ വെവടിയുതിര്‍ത്തത്. അരമണിക്കൂറോളം പെണ്‍കുട്ടി രക്തം വാര്‍ന്നു റോഡില്‍ കിടന്നെങ്കിലും പ്രഥമശുശ്രൂഷ കൊടുക്കാന്‍ പോലും സേന ആരെയും അനുവദിച്ചില്ല. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാരകമായ പരിക്കുകളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചിലേറ്റ വെടിയുണ്ടയാണ് മരണകാരമായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി ഭീകരവാദി ആയിരുന്നുവെന്നും സെനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതുമെന്നാണ് ഇസ്രായേല്‍ സേനയുടെ ഭാഷ്യം. കാലുകളിലാണ് വെടിവെച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: