എമന്‍ജന്‍സി വിഭാഗത്തിലെ പ്രതിസന്ധി: സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്

 

ഡബ്ലിന്‍: എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ അനിയന്ത്രിത തിരക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. അടുത്തയാഴ്ച പ്രതിഷേധസമരം നടത്തുന്നതിനനുകൂലമായി നഴ്‌സുമാര്‍ വോട്ട് രേഖപ്പെടുത്തി. ദിവസേന നൂറിലേറെ രോഗികളാണ് ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്നും 18 ട്രോളികള്‍ക്ക് മാത്രമുള്ള സൗകര്യമേ എമര്ജന്‍സി വിഭാഗത്തില്‍ നിലവിലുള്ളൂവെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

ആവശ്യത്തിന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാത്തതും നിലനിര്‍ത്താത്തതും രോഗികകള്‍ക്ക് സുരക്ഷിതമായ ചികിത്സ നല്‍കുന്നതിന് തടസമായിരിക്കുകയാണെന്നും ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നതിനനുകൂലമായ സാഹചര്യമല്ല നിലവിലുള്ളതെന്നും ഐഎന്‍എംഒ പറഞ്ഞു. തിങ്കളാഴ്ച നഴ്‌സുമാര്‍ ഹോസ്പിറ്റലിന്റെ പ്രവേശനകവാടത്തില്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ 2 മണിവരെ ലഞ്ച് ടൈം പ്രതിഷേധസമരം നടത്തും. അടുത്ത ദിവസം അതായത് ധനമന്ത്രി മൈക്കിള്‍ നൂനനും ബ്രെണ്ടന്‍ ഹൗളിനും 2016 ലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ രാവിലെ 8 മണിമുതല്‍ നഴ്‌സുമാര്‍ work to rule ആരംഭിക്കും. ഈ സമയത്ത് നഴ്‌സുമാര്‍ നോണ്‍-നഴ്‌സിംഗ് ഡ്യൂട്ടികളായ ക്ലറിക്കല്‍ വര്‍ക്കുകള്‍, ഐടി സിസ്റ്റത്തിന്റെ ഉപയോഗം, ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക തുടങ്ങിയ ജോലികള്‍ ബഹിഷ്‌ക്കരിക്കും. ആംബുലന്‍സ് എമര്‍ജന്‍സി ഫോണുകള്‍ മാത്രം അറ്റന്ഡ് ചെയ്യും. നഴ്‌സുമാര്‍ കൂടുതല്‍ സമയവും രോഗി പരിചരണത്തിനായി നീക്കി വെയ്ക്കും. എമര്ജന്‍സി വിഭാഗത്തില്‍ രോഗികള്‍ വളരെ മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. പലര്‍ക്കും ഏറ്റവും അടിസ്ഥാനമായ സ്വകാര്യതയും അന്തസും ലഭ്യമാകുന്നില്ലെന്ന്് നഴ്‌സുമാര്‍ പറയുന്നു.

അതേസമയം എമര്‍ജന്‍സി വിഭാഗത്തില്‍ കടുത്ത സമ്മര്‍ദ്ദമാണനുഭവപ്പെടുന്നതെന്നും എന്നാല്‍ നഴ്‌സുമാരുടെ തീരുമാനം ദേകരമാണെന്നും സെന്റ് വിന്‍സെന്റ് ഹോസ്പിറ്റല്‍ വക്താവ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: