ബിജുവിന്‍റെ കയ്യില്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ തെളിവു നല്‍കുന്നതിനായി സോളാര്‍തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നാളെ സോളാര്‍കമ്മീഷനില്‍ ഹാജരാവും. തെളിവുകളുമായി എത്തുമെന്ന് ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമില്ലെന്നാണ് ബിജുവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രിയടക്കം ഉന്നതവ്യക്തികള്‍സരിത എസ്.നായരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍കമ്മീഷനില്‍ നടത്തിയത്. തുടര്‍ന്നാണ് പത്തിന് രേഖകള്‍ ഹാജരാക്കാന്‍കമ്മീഷന്‍ആവശ്യപ്പെട്ടത്. എന്നാല്‍മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ ബിജുവിന്റെ കൈവശമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സുചന.

വിവാദത്തില്‍നേരത്തെ മുതല്‍ പറഞ്ഞു കേട്ടിരുന്ന രണ്ടു പേരില്‍ഒരാളുടെ വീഡിയോയും മറ്റൊരാളുടെ ഫോട്ടാഗ്രാഫുകളും സുരക്ഷിത സ്ഥാനത്തുണ്ട് എന്നാല്‍ ഇവയും ഹാജരാക്കുന്ന കാര്യത്തില്‍വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. തന്റെ അഭിഭാഷകരുമായി ബിജു ജയിലില്‍കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചയില്‍ മൊഴിയുടെ നിയമസാധുതയും രേഖ ഹാജരാക്കുന്നതിന്റെ വിവിധ സാധ്യതകളുമാണ് ആരാഞ്ഞത്. കമ്മീഷന് ക്രിമിനല്‍കോടതിയുടെ അധികാരങ്ങളില്ലാത്തതിനാല്‍ ക്രിമിനല്‍കോടതിയ്ക്ക് രേഖകള്‍കൈമാറാമെന്ന നിര്‍ദ്ദേശവും ബിജു മുന്നോട്ടുവെച്ചേക്കും. കമ്മീഷനിലെ വെളിപ്പെടുത്തലുകളും പരാതിയും അപകീര്‍ത്തിയുടെ പരിധിയില്‍വരില്ലെന്നും അഭിഭാഷകര്‍നിയമോപദേശം നല്‍കി. അതിനിടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ബിജുവിനെ ജയിലില്‍പണിഷ്‌മെന്റ് ബ്ലോക്കിലെ ഒറ്റപ്പെട്ട മുറിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: