ഐഎസ് ക്രൂരത വീണ്ടും; നാലു പേരെ കൊല്ലുന്നത് ജിഹാദി ജൂനിയറായ നാലുവയസുകാരന്‍

ദമാസ്‌കസ്: ഐഎസ് ക്രൂരത വീണ്ടും. നാലു വയസുകാരന്‍ നാലു പേരെ കൊല്ലുന്ന ദൃശ്യങ്ങളാണ് ഐഎസ് പുതിയ വീഡിയോയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. നാല് പേരെ കാറിലിരുത്തി ബോംബിന്റെ റിമോട്ട് അമര്‍ത്തുന്നത് നാലു വയസുകാരനാണ്.

https://www.youtube.com/watch?v=9KUhydLUcdI

ഇസ ദേര്‍ എന്ന കുട്ടിയാണ് ജിഹാദി ജൂനിയര്‍ എന്ന പേരില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് ജിഹാദിനായി പോയ ഗ്രെയ്‌സ് ഖദീജ ദേറിന്റെ മകനാണ് ഇസ ദേര്‍ എന്നാണ് കരുതുന്നത്. 2012 ലാണ് ഗ്രേസ് ഐഎസില്‍ ആകൃഷ്ടയായി സിറിയയിലെത്തിയത്. അവിടെ വച്ച് സ്വീഡന്‍കാരനായ ജിഹാദി അബൂബക്കറെ വിവാഹം കഴിച്ചു. ഇയാള്‍ പിന്നീട് കൊല്ലപ്പെട്ടുവെന്നാണ് സൂചനകള്‍.

മറ്റൊരു കൗമാരക്കാരനെ കൂടി ഇസ ദേറിന് കൂടെ കാണാം. ബ്രിട്ടണ്‍ അയച്ച ചാരന്മാരെയാണ് വധിക്കുന്നതെന്ന് വീഡിയോയില്‍ ഐഎസ് അവകാശപ്പെടുന്നുണ്ട്. സിറിയയിലെ റാഖയില്‍ വെച്ചാണ് ഇത് ചിത്രീകരിച്ചതെന്ന് കരുതുന്നത്. ഐഎസ് പുറത്തുവിടുന്ന വീഡിയോയില്‍ ഇത് രണ്ടാം തവണയാണ് ഈ ബാലന്‍ പ്രത്യക്ഷപ്പെടുന്നത്. തകര്‍ന്ന കാറിനു സമീപത്തു നിന്നും ഇസ അല്ലാഹു അക്ബര്‍ എന്ന പറയുന്നുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: