കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി സി.എ.ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി സി.എ.ജി റിപ്പോര്‍ട്ട്. സ്‌റ്റേഡിയം നിര്‍മാണത്തില്‍ മുതല്‍ ഗെയിംസിനായി വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നിട്ടുള്ളതായാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഗെയിംസിന്റെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടികളും കരാറുകളും പരിശോധിച്ച സിഎജി കണക്കുകള്‍ അടിസ്ഥാനമാക്കിയും പരിശോധനകള്‍ നടത്തിയിരുന്നു. വേദികളിലേയ്ക്കായി നാന്നൂറോളം എസികള്‍ വാടകയ്ക്ക് എടുക്കുകയും നൂറിലേറെ എസികള്‍ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഗെയിംസ് കഴിഞ്ഞ ശേഷം വാങ്ങിയ എസികള്‍ കാണാതായി. എസികള്‍ എല്ലാം വാടകയ്ക്ക് എടുക്കുന്നതായിരുന്നു നല്ലതെന്നും അങ്ങനെ ആയിരുന്നുവെങ്കില്‍ കോടികള്‍ ലാഭിക്കാമായിരുന്നുവെന്നാണ് സിഐജി കണ്ടെത്തല്‍.

ഗെയിംസിനായി അഞ്ഞൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഓടിച്ചുവെങ്കിലും ഇവ ആരൊക്കെ ഉപയോഗിച്ചു, എങ്ങോട്ടെല്ലാം ഓടി എന്നതിന് കൃത്യമായ രേഖകളില്ല.

Share this news

Leave a Reply

%d bloggers like this: