ഇസ്ലാമിക് സ്‌റ്റേറ്റ് പരിക്കേറ്റ സ്വന്തം അംഗങ്ങളെ കൊന്ന് അവയവങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 

കെയ്‌റോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന പരുക്കേറ്റ സ്വന്തം അംഗങ്ങളെ കൊലപ്പെടുത്തി അവയവങ്ങള്‍ വിദേശത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാക്കിലെ പ്രധാന നഗമായ മൊസൂളില്‍ നിന്നുള്ള ഒരു കേന്ദ്രത്തെ ഉദ്ധരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പരുക്കേറ്റ ഒരു ഐഎസ് ഭീകരന്റെ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാരെ ഭീകരര്‍ ഭീഷണിപ്പെടുത്തിയെന്നും മൊസൂളിലെ ഒരു ആശുപത്രിയില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഐഎസ് ഭീകരര്‍ മനുഷ്യ അവയവങ്ങള്‍ കടത്തുന്നുണ്ടെന്ന് യുഎന്നിലെ ഇറാക്ക് അംബാസഡര്‍ മുഹമ്മദ് അല്‍ഹക്കിം കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. ഇതിനു കൂട്ടുനില്‍ക്കാത്തിന്റെ പേരില്‍ ഒരു ഡസനോളം ഡോക്ടര്‍മാരെ അവര്‍ വധിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്ന ആക്രമണങ്ങള്‍ ഐഎസിന്റെ സാമ്പത്തിക സ്രോതസുകളെ തകര്‍ത്തിരിക്കുകയാണ്. ആക്രമണംരൂക്ഷമായതോടെ മൊസൂളിന്റെ പല ഭാഗത്തെയും നിയന്ത്രണം അടുത്തിടെ ഐഎസിനു നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ പോരാളികളെ വധിച്ച് കിഡ്‌നികള്‍, ഹൃദയം എന്നിവ കരിഞ്ചന്തയില്‍ വിറ്റ് ഭീകരര്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നത്. മൊസൂളില്‍ ഐഎസിന്റെ ജയിലുകളിലുള്ള തടവുകാരോട് രക്തദാനം ചെയ്യാനും ഭീകരര്‍ സമ്മദര്‍ദം ചെലുത്തുന്നുണ്ടെന്ന് സ്പാനിഷ് പത്രമായ എല്‍ മൊണ്ടോ റിപ്പോര്‍ട്ട് ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കുന്നതു മാറ്റിവച്ച ശേഷം കഴിയുന്നത്ര രക്തം എടുക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: