മക്കളെ അങ്ങേയറ്റം സ്‌നേഹിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഐറിഷ്-ഇന്‍ഡ്യാക്കാരന്‍ സഞ്ജീവ് ചദ്ദ

കാര്‍ലോ: കാര്‍ലോയില്‍ സ്ഥിരതാമസക്കാരനായ ഐറിഷ്-ഇന്ത്യക്കാരന്‍ സഞ്ജീവ് ഛദ്ദക്ക് സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസില്‍ 77,690 യൂറോ പിഴയും ജീവ പരന്ത്യം തടവും ശിക്ഷ വിധിച്ച് ഐറിഷ് കോടതി ഉത്തവായി. ഭാര്യ കാതലിനും മക്കള്‍ക്കുമൊപ്പം കാര്‍ലോയില്‍ താമസിച്ചു വരികയായിരുന്ന സഞ്ജീവ് ചദ്ദ 2013-ല്‍ മക്കളായ ഈഗാല്‍, റുവാരി എന്നിവരെ തന്റെ കാറില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കാറില്‍ മക്കളുടെ ശവശരീരം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് ഇയാള്‍ മക്കളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്.

ചൂതാട്ടവും, ഊഹക്കച്ചവടവും പതിവാക്കിയ സഞ്ജീവ് കടം പെരുകിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി സ്വയം മരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ സംശയം തോന്നിയ ഭാര്യ കാതലീന്‍ ഭര്‍ത്താവായ ഇയാള്‍ക്കെതിരെ കേസ് കൊടുത്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. മക്കളോടുള്ള അഗാധ സ്‌നേഹത്താല്‍ മക്കളെ കൊലപ്പെടുത്തി സ്വയം മരിക്കാനായിരുന്നു തീരുമാനമെന്ന് ഗാര്‍ഡാക്ക് മുന്‍പില്‍ സഞ്ജീവ് വെളിപ്പെടുത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: