അയര്‍ലണ്ടിനെ നയിക്കാന്‍ കൂടുതല്‍ യോഗ്യത വരേദ്കറിന് തന്നെ: അഭിപ്രായ സര്‍വേ

ഡബ്ലിന്‍: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന വിഷയങ്ങളില്‍ തീരുമാനമെന്റുക്കാനുള്ള കഴിവ് വരേദ്കറിന് തന്നെയെന്ന് അഭിപ്രായ സര്‍വേ. ഫിയാന ഫെയിലിന്റെ മൈക്കല്‍ മാര്‍ട്ടിനുമായി നടത്തിയ താരതമ്യ സര്‍വേയിലാണ് വരേദ്കറിന് പ്രാമുഖ്യം ലഭിച്ചത്. ബ്രക്സിറ്റ്, ഹെല്‍ത്ത് കെയര്‍, ഭവന പ്രതിസന്ധി പരിഹാരം, അഴിമതി നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ വരേദ്കര്‍ മുന്പന്തിയിലെത്തി ബ്രക്സിറ്റ് വിഷയത്തില്‍ മാത്രമാണ് മാര്‍ട്ടിന്‍ മുന്‍ നിരയിലെത്തിയത്.

ഉന്നത തലത്തിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ വരേദ്കര്‍ പ്രഖ്യാപിച്ച പദ്ധതി ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ നിലവാരമുയര്‍ത്തിയിട്ടുണ്ട്. ബ്രക്സിറ്റ് ആണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സര്‍വേയില്‍ പറയുന്നു. ഈ വിഷയത്തില്‍ വരേദ്കറിന്റെ തീരുമാനങ്ങള്‍ അത്ര മോശമല്ലെങ്കിലും മാര്‍ട്ടിന്റെ അഭിപ്രായത്തോട് ഫിയാനഫോളും, ഫൈന്‍ഗെയ്ലും ഒരുപോലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ അനിവാര്യമായ വരേദ്കറിന്റെ പദ്ധതിക്കും ഏറെ പ്രശംസ ലഭിച്ചിരിക്കുകയാണ്. ഭവന പ്രതിസന്ധി പരിഹാരത്തിന് ലിയോയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് 60 ശതമാനം പേര്‍ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: