കാലിഫോര്‍ണിയയിലെ കാട്ടുതീ രണ്ടാഴ്ച പിന്നിട്ടിട്ടും അണയ്ക്കാനായില്ല

 

അമേരിക്കയുടെ ചരിത്രത്തില്‍ അടുത്തിടെയൊന്നുമുണ്ടാവാത്ത തരത്തില്‍ പടര്‍ന്ന കാട്ടുതീ കാലിഫോര്‍ണിയ അടക്കമുള്ള നഗരങ്ങളിലെ ജനജീവിതം താറുമാറാക്കി. വീശിയടിക്കുന്ന കാറ്റില്‍ പുക പരന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു.

സാന്റബാര്‍ബറയിലെ കാടുകളിലാണ് ശനിയാഴ്ച മുതല്‍ കാട്ടുതീ പടര്‍ന്ന്. ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അഗ്‌നിബാധ എന്നാണ് സാന്റബാര്‍ബറ കൗണ്ടി ഫയര്‍ വകുപ്പ് വിശേഷിപ്പിക്കുന്നത്. ആളിപ്പടരുന്ന തീ കാടിനടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് കുഴപ്പമായത്. എണ്ണൂറോളം വീടുകള്‍ കത്തിനശിച്ചുവെന്നാണ് കണക്ക്. തീ പടരാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.

കാലിഫോര്‍ണിയയുടെ വടക്കന്‍ പ്രദേശങ്ങളെയാണ് കാട്ടുതീ ദുരിതത്തിലാക്കിയത്. ഫയര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തീ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ആയിരം അഗ്‌നിശമന യൂണിറ്റുകളും 8,000 ഉദ്യോഗസ്ഥരും 32 ഹെലിക്കോപ്റ്ററുകളും പ്രവര്‍ത്തനനിരതമാണ്.

തോമസ് ഫയര്‍ എന്നു വിശേഷിപ്പിക്കുന്ന ഈ അഗ്‌നിബാധ ആരംഭിച്ചത് ഈ മാസം നാലിനാണ്. ഇതുവരെ രണ്ടു ലക്ഷത്തിലേറെ ഏക്കര്‍ പ്രദേശം അഗ്‌നിക്കിരയായി. കാടിന്റെ അതിരുകള്‍ കടന്ന് തീ വ്യാപിക്കുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നു. ലോസ് ഏയ്ഞ്ചലസ് നഗരത്തിലേക്കും പുക പടരുന്നുണ്ട്. വെഞ്ചുറ കൗണ്ടിയില്‍ തീ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഒരു അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പൊള്ളലേറ്റ് മരിച്ചതായും റിപ്പോര്‍ട്ട്.

https://www.youtube.com/watch?v=FKacvAjDVKI

ഡികെ

 

Share this news

Leave a Reply

%d bloggers like this: