നീരവ് മോദിയുടെയും സഹോദരിയുടെയും 283.16 കോടിയിലധികം രൂപ ആസ്തിയുള്ള സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു….

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനതെ നാടുവിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ്സ് ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചു. നീരവ് മോദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാരിന്റെ നടപടി. 283.16 കോടിയിലധികം രൂപ ആസ്തിയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മരവിപ്പിച്ച അക്കൗണ്ടുകളില്‍ രണ്ട് അക്കൗണ്ടുകള്‍ നീരവ് മോദിയുടെ പേരിലും ബാക്കിയുള്ളവ നീരവിന്റെ സഹോദരി പുര്‍വി മോദിയുടെ പേരിലും ഉള്ളതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാത്തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് സ്വിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. നാല് മാസം മുമ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.

വായ്പതട്ടിപ്പ് കേസ് വിവാദമായതിന് പിന്നാലെ ഇന്ത്യ വിട്ട നീരവ് മോദി കേസില്‍ അറസ്റ്റിലായെങ്കിലും ലണ്ടനിലെ വാണ്ട്‌സ്വര്‍ത് ജയിലിലാണ് ഉള്ളത്. 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ നാല് തവണ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളിയിരുന്നു. നീരവ് മോദിയുടെ ഭാര്യ ആമി മോദിയുടെ പേരില്‍ അധിക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു കൊണ്ടുള്ള നടപടികള്‍ പുരോഹമിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ 30 മില്ല്യണ്‍ ഡോളറിന്റെ രണ്ട് ഫ്‌ലാറ്റ് വാങ്ങിയ സംഭവത്തിലായിരുന്നു നടപടി. ഒക്ടോബറില്‍ ജപ്തി ചെയ്ത 637 കോടിയുടെ രൂപയുടെ വസ്തുവകകളില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ ആഡംബര ഫ്‌ലാറ്റുകള്‍.

Share this news

Leave a Reply

%d bloggers like this: