അയര്‍ലണ്ട് – സ്‌കോട്‌ലാന്‍ഡ് വ്യപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകും; സഹകരണവും, സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുമെന്ന് സ്‌കോട്ടിഷ്- ഐറിഷ് മന്ത്രിമാര്‍; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് രാഷ്ട്രീയ കാരണങ്ങളും ഏറെയാണ്

ഡബ്ലിന്‍: പഴയ സുഹൃത്തുക്കളായ അയര്‍ലണ്ടും, സ്‌കോട്‌ലാന്‍ഡും ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ബ്രെക്‌സിറ്റ് മുന്നില്‍ നില്‍ക്കവെയാണ് ഐറിഷ് സ്‌കോട്‌ലാന്‍ഡ് ബന്ധം ഊഷമളമാകുന്നത് എന്ന പ്രത്യേകതയായും ഉണ്ട്. വ്യാപാര, ഗവേഷണ, സാംസ്‌കാരികമേഖലയിലാണ് സഹകരണം ഉറപ്പ് വരുത്തുന്നത്. അയര്‍ലണ്ട് -സ്‌കോട്‌ലാന്‍ഡ് ഹെല്‍ത്ത് ഫോറവും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. സ്‌കോട്ടിഷ് വിദേശകാര്യ മന്ത്രി ഫിയോണ ഹിസ്ലോപും, ഐറിഷ് വിദേശകാര്യ മന്ത്രി സിമോണ്‍ കോവിനിയും ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ബ്രെക്‌സിറ്റ് സംഭവിച്ചാലും, ഇല്ലെങ്കിലും തങ്ങളുടെ ബന്ധം ശക്തമായി തുടരുമെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചിരിക്കുന്നത്. ഐറിഷ് – ബ്രിട്ടീഷ് വ്യാപാരബന്ധങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷം ക്ഷയിക്കാനാണ് സാധ്യത. അയര്‍ലന്‍ഡുമായി ഇനിയൊരു കരാറിന് ബ്രിട്ടന്‍ തയ്യാറാകുമോ എന്നും കാത്തിരുന്നു കാണണം. അതേസമയം ഐറിഷ് സ്‌കോട്ടിഷ് ബന്ധങ്ങള്‍ക്ക് സാമ്പത്തിക- വ്യാപാര മേഖലകളെക്കാള്‍ ചില രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. യു കെ യുടെ ബ്രെക്‌സിറ്റിനോട് അത്ര താത്പര്യം പ്രകടിപ്പിക്കാത്ത യു കെ യുടെ ഭാഗമാണ് സ്‌കോട്‌ലാന്‍ഡ്. ബ്രെക്‌സിറ്റ് വിരുദ്ധ പ്രചാരണങ്ങളും ഇവിടെ സജീവമായ നടന്നിരുന്നു

ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായാല്‍ ഒരു സ്വതന്ത്ര രാജ്യമാകുമെന്നും സ്‌കോട്‌ലാന്‍ഡ് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്‌കോട്‌ലന്‍ഡിന്റെ സാമ്പത്തിക മേഖലയിലും ബ്രെക്‌സിറ്റ് ചില വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. യൂണിയനൊപ്പം ശക്തമായി നിലകൊള്ളുന്ന രാജ്യമെന്ന നിലയില്‍ യു കെ യില്‍ നിന്നും സ്വാതന്ത്ര്യം നേടി യൂണിയനൊപ്പം ചേരാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് അയര്‍ലണ്ടിന്റെ പിന്തുണ ലഭിക്കാനുള്ള നടപടികളുടെ ഭാഗമാണോ ഈ ഐറിഷ് സ്‌കോട്ടിഷ് ബന്ധമെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: