കൗണ്ടി ഡറിയിലെ പീഡനശ്രമം: ബെൽഫാസ്റ്റ് ഹൈക്കോടതിയിൽ വാദം തുടങ്ങി

അർദ്ധരാത്രിയിൽ കിടപ്പുമുറിയിൽ കയറിയ ശേഷം 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ബെൽഫാസ്റ്റിലെ ഹൈക്കോടതിയിൽ വിചാരണ തുടങ്ങി.
അർദ്ധ നഗ്നനായി ജാമി ഡേവ്‌ലിൻ (30) ഡിസംബർ 27 നാണ് പെൺകുട്ടിയുടെ വീട്ടിൽ പ്രവേശിച്ചതെന്ന് പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു.

അരക്ക് താഴെ നഗ്നനായിരുന്ന ഇയ്യാൾ അമിതമായി മദ്യപിച്ചിരുന്നെന്നും അദ്ദേഹം പെൺകുട്ടിയുടെ ബഡ് റൂമിൽ എങ്ങനെ കയറിയെന്നും അറിയില്ലെന്ന് ബെൽഫാസ്റ്റ് ഹൈക്കോടതി വ്യക്തമാക്കി.

കൗണ്ടി ടൈറോണിലെ കുക്ക്സ്റ്റൗണിലെ ഓൾഡ് റെക്ടറി പാർക്കിൽ നിന്നുള്ള മെഷീൻ ഓപ്പറേറ്ററായ ഡേവ്‌ലിൻ കുട്ടിയെ ലൈംഗികമായി സ്പർശിച്ചുവെന്നും ലൈംഗിക കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമം നടത്തിയെന്നും, പെൺകുട്ടിയുടെ അച്ഛൻ സംഭവസ്ഥലത്ത് തന്നെ ഇയ്യാളെ കിഴടക്കി തടഞ്ഞുവച്ചതിനെ തുടർന്ന് പോലീസ് രാവിലെ 5 മണിയോടെ അറസ്റ്റ് ചെയ്യുകയുമായിരു എന്നാണ് കേസ്.

സ്വകാര്യത പരിരക്ഷിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയുടെ വിവരങ്ങളും സംഭവം നടന്ന കൃത്യമായ സ്ഥലവും വെളിപ്പെടുത്തിയിട്ടില്ല. അടിവസ്ത്രം ധരിക്കാത്ത ഒരാൾ കട്ടിലിൽ കയറിയപ്പോൾ താൻ ഉറക്കമുണർന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. അതേസമയം രണ്ട് ഇളയ സഹോദരങ്ങൾ അതേ കിടപ്പുമുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നതായും പറയപ്പെടുന്നു.

പെൺകുട്ടി നുഴഞ്ഞുകയറ്റക്കാരനെ തള്ളിമാറ്റി, അവന്റെ മുകളിലൂടെ ചാടി അമ്മയുടെ അടുത്തേക്ക് ഓടിക്കയറിയതായി ഒരു അഭിഭാഷകൻ വാദിച്ചു.

ഗോവണിക്ക് താഴെ ഒരു ജോടി ജീൻസും, പെൺകുട്ടിയുടെ കിടപ്പുമുറിക്ക് പുറത്ത് ബോക്സർ ഷോർട്ട്സും കണ്ടെത്തി.

ഒരു സിനിമ കണ്ട ശേഷം അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ജനൽ അടയ്ക്കാൻ മറന്നതായി അമ്മ പോലീസിനോട് പറഞ്ഞു. അയ്യാൾ അടുത്തുള്ള ഒരു വിലാസം തേടി വന്നതാണെന്നും ആ രാത്രിയിൽ മറ്റൊന്നും ഓർമിക്കുന്നില്ലെന്ന് ഡേവ്‌ലിൻ വെളിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: