യൂറോപ്യൻ യൂണിയൻ ട്രാഫിക് ലൈറ്റ് സമ്പ്രദായം നവംബര്‍ മുതല്‍ ആരംഭിക്കുന്നു. ട്രാഫിക് ലൈറ്റുകളെ അനുകരിച്ച്കൊണ്ട് പച്ച, ഓറഞ്ച്,ചുവപ്പ് എന്നീ ക്രമത്തില്‍ കോവിഡ് ബാധിത പ്രദേശങ്ങളുടെ രൂക്ഷതയ്ക്കനുസൃതമായി തരംതിരിക്കുന്ന നവീനരീതിയാണിത്.
അന്താരാഷ്ട്ര കോവിഡ്-19 യാത്രാ നിയന്ത്രണങ്ങള്‍ ഭൂഖണ്ഡാന്തരമായി ഏകോപിപ്പിക്കാന്‍ EU വിന്‍റെ ട്രാഫിക് ലൈറ്റ് സമ്പ്രദായം അയര്‍ലണ്ടില്‍ നവംബര്‍ 8 മുതൽ പ്രാബല്യത്തില്‍ വരും.
EU ട്രാഫിക് ലൈറ്റ് സമ്പ്രദായം അയര്‍ലണ്ട് സ്വീകരിച്ചത് ഈയാഴ്ച കൂടിയ ക്യാബിനറ്റ് യോഗത്തിലാണ്.
ഈ പ്ലാന്‍ അനുസരിച്ച്, European centre for disease prevention and control ആഴ്ചയിലൊരിക്കല്‍ പ്രശ്നബാധിത പ്രദേശങ്ങളുടെ മാപ്പ് മുന്ന് നിറങ്ങളുടെ (പച്ച, ചുവപ്പ്, ഓറഞ്ച്) അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കും.
14 ദിവസം കൂടുമ്പോള്‍, ലക്ഷം പേരില്‍ എത്രപേര്‍ക്ക് കോവിഡ് ബാധിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലെവലുകള്‍ നിശ്ചയിക്കുന്നത്.
നാലാമത് ഒരു നിറം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചാര നിറം. ഡാറ്റ കിട്ടാത്ത മേഖലകളെയാണ് ചാരനിറം സൂചിപ്പിക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങളെ രണ്ടാഴ്ച കൂടുമ്പോള്‍ നിരീക്ഷിക്കാന്‍ ഒരു ഉന്നതതല സാങ്കേതിക സംഘം ഉണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് സഹമന്ത്രി Hildegarde Naughton പറഞ്ഞു. അയര്‍ലണ്ട് ഉള്‍പ്പടെ പല യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ Red list-ല്‍ ആണെന്നും അവര്‍ സൂചിപ്പിച്ചു.
ചുവപ്പ്, ഓറഞ്ച് , ചാര സോണുകളില്‍ നിന്നും വരുന്നയാത്രക്കാര്‍ രാജ്യത്തെത്തിയാല്‍ ഉടന്‍ ക്വാറന്‍റൈനില്‍ ഇരിക്കുകയോ കോവിഡ് ടെസ്റ്റിന് വിധേയരാകുകയോ ചെയ്യണം. എന്നാല്‍ പച്ച സോണില്‍ നിന്നും വരുന്നവര്‍ പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ടതില്ല.
ഓറഞ്ച് – റെഡ് ലിസ്റ്റ് രാജ്യക്കാര്‍ 14 ദിവസത്തേക്ക് അവരുടെ സഞ്ചാരം നിയന്ത്രിക്കുക. എന്നാല്‍ ഓറഞ്ച് ലിസ്റ്റിലെ രാജ്യക്കാര്‍ക്ക് നിയമസാധുതയുള്ള pre-departure Test നടത്തിയിട്ടുണ്ടെങ്കില്‍ അവരുടെ സഞ്ചാരം നിയന്ത്രിക്കേണ്ട ആവശ്യമില്ല.
റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളിലെ യാത്രക്കാര്‍ നിര്‍ബന്ധമായും സ്വന്തം സഞ്ചാരങ്ങള്‍ പരിമിതപ്പെടുത്തണം.
Amber list രാജ്യങ്ങളുടെ ആവശ്യോപാധികള്‍ നവംബര്‍ 8 ഞായറാഴ്ച അര്‍ദ്ധരാതിമുതല്‍ പ്രാബല്യത്തില്‍ വരും. Amber list ലെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ pre- departure ടെസ്റ്റിന് വിധേയരാകണം എന്ന് മന്ത്രി അറിയിച്ചു. അയര്‍ലണ്ടിലെ (Red list) യാത്രക്കാരൊക്കെ 14 ദിവസത്തെ സഞ്ചാര നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ടെസ്റ്റുകള്‍ ചെയ്യുന്നത് വഴി പരസ്പര സംയോജനം കൂടുതല്‍ സുരക്ഷിതമാകും. യൂറോപ്പിലെ ഒട്ടുമിക്കരാജ്യങ്ങളും റെഡ് ലിസ്റ്റിലാണിപ്പോള്‍. അതിനാല്‍ pre-flight ടെസ്റ്റിങ് രീതി അവലംബിക്കുന്നതിനെ കുറിച്ച് പദ്ധതി രൂപീകരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും ഉചിതമായ സമയമാണിത്.
PCR ടെസ്റ്റുകള്‍ ചിലവേറിയതാണ്. (€ 150 – €200). റാപ്പിഡ് ടെസ്റ്റിങ് പൊതുവേ ചെലവ് കുറഞ്ഞതാണ്‍ . ജര്‍മനിയിലും മറ്റുപല യൂറോപ്യന്‍ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റുകളാണിപ്പോള്‍ നടത്തുന്നത്.